കൽപ്പറ്റ: പൂക്കോട് വെറ്ററിനറി സർവകലാശാലയിലെ സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട സംഭവത്തിൽ കോളേജ് ഡീൻ എംകെ നാരായണനെയും അസിസ്റ്റന്റ് വാർഡൻ കാന്തനാഥനെയും സസ്പെൻഡ് ചെയ്ത് വൈസ് ചാൻസലർ. ഇരുവരും നൽകിയ വിശദീകരണം വൈസ് ചാൻസലർ തള്ളിയതിന് പിന്നാലെയാണ് നടപടി.
സംഭവത്തിൽ വീഴ്ച പറ്റിയിട്ടില്ലെന്നാണ് വിസിയുടെ കാരണം കാണിക്കൽ നോട്ടീസിന് ഇവർ വിശദീകണം നൽകിയത്. മരണം അറിഞ്ഞതിന് പിന്നാലെ ഇടപെട്ടുവെന്നും എല്ലാം നിയമപരമായി ചെയ്തുവെന്നുമാണ് ഇരുവരും പറയുന്നത്. പോസ്റ്റുമോർട്ടം അടക്കമുള്ള നടപടികൾക്ക് നേരിട്ട് പോയെന്നും അതിനുശേഷം ഹോസ്റ്റൽ വിദ്യാർഥികളുമായി സംസാരിച്ചെന്നും എംകെ നാരായണനും കാന്തനാഥനും മറുപടിയിൽ പറയുന്നുണ്ട്.
എന്നാൽ, സാധ്യമായതെല്ലാം ചെയ്തെന്ന മറുപടി തൃപ്തികരമല്ലെന്നാണ് വിസിയുടെ നിലപാട്. വിശദീകരണം പരിശോധിച്ച ശേഷം തുടർനടപടി സ്വീകരിക്കുമെന്ന് സർവകലാശാല വിസി പിസി ശശീന്ദ്രൻ മാദ്ധ്യമങ്ങളോട് പറഞ്ഞിരുന്നു. ഹോസ്റ്റലിലും ക്യാമ്പസിലും ഉണ്ടായ സംഭവങ്ങൾ എന്തുകൊണ്ട് അറിഞ്ഞില്ല എന്നതായിരുന്നു വിസി നൽകിയ കാരണം കാണിക്കൽ നോട്ടീസിലെ ചോദ്യം.
Most Read| ഗർഭഛിദ്രം ഭരണഘടനാ അവകാശമാക്കി ഫ്രാൻസ്; ലോകത്തിലെ ആദ്യ രാജ്യം







































