ന്യൂഡെൽഹി: ജസ്റ്റിസ് സൂര്യകാന്തിനെ സുപ്രീം കോടതിയുടെ 53ആംമത് ചീഫ് ജസ്റ്റിസായി നിയമിച്ച് രാഷ്ട്രപതി ഉത്തരവിറക്കി. നവംബർ 24ന് സത്യപ്രതിജ്ഞ ചെയ്ത് സ്ഥാനമേൽക്കും. ജസ്റ്റിസ് ബിആർ ഗവായ് വിരമിക്കുന്നതിന്റെ പശ്ചാത്തലത്തിലാണ് പുതിയ ചീഫ് ജസ്റ്റിസ് നിയമനം.
ജസ്റ്റിസ് സൂര്യകാന്തിനെ ബിആർ ഗവായ് കഴിഞ്ഞദിവസം ശുപാർശ ചെയ്തിരുന്നു. ആർഎസ് ഗവായ് നവംബർ 23നാണ് വിരമിക്കുന്നത്. സൂര്യകാന്തിന് 2027 ഫെബ്രുവരി ഒമ്പത് വരെ സേവന കാലാവധിയുണ്ട്. ഹരിയാനയിൽ നിന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് പദവിയിൽ എത്തുന്ന ആദ്യ വ്യക്തിയായിരിക്കും ജസ്റ്റിസ് സൂര്യകാന്ത്.
38ആം വയസിൽ അദ്ദേഹം ഹരിയാനയിലെ ഏറ്റവും കുറഞ്ഞ അഡ്വക്കറ്റ് ജനറലായി. 42ആം വയസിൽ പഞ്ചാബ്-ഹരിയാന ഹൈക്കോടതി ജഡ്ജിയായി ഉയർത്തപ്പെട്ടു. ഹൈക്കോടതി ജഡ്ജിയായി 14 വർഷത്തിലേറെ കാലം സേവനമനുഷ്ഠിച്ചു. 2018 ഒക്ടോബറിൽ ഹിമാചൽ പ്രദേശ് ഹൈക്കോടതിയുടെ ചീഫ് ജസ്റ്റിസായി. 2019 മേയ് 24ന് സുപ്രീം കോടതിയിലെത്തി.
Most Read| ‘തനിയെ നെന്നിനീങ്ങുന്ന കല്ലുകൾ’; ഡെത്ത് വാലിയിലെ നിഗൂഢമായ രഹസ്യം!




































