കോട്ടയം: സ്വത്ത് തർക്കത്തെ തുടർന്ന് സഹോദരനെയും മാതൃ സഹോദരനെയും വെടിവെച്ചുകൊന്ന കേസിലെ പ്രതി കാഞ്ഞിരപ്പള്ളി കരിമ്പനാൽ ജോർജ് കുര്യന് ഇരട്ട ജീവപര്യന്തവും 20 ലക്ഷം രൂപ പിഴയും വിധിച്ചു. ശിക്ഷ വെവ്വേറെ അനുഭവിക്കണം. കോട്ടയം അഡീഷണൽ സെഷൻസ് കോടതിയുടേതാണ് വിധി.
കരിമ്പനാൽ വീട്ടിൽ രഞ്ജു കുര്യൻ (50), മാതൃ സഹോദരനും പ്ളാന്ററുമായ കാഞ്ഞിരപ്പള്ളി പൊട്ടംകുളം മാത്യു സ്കറിയ (78) എന്നിവരെയാണ് ജോർജ് കുര്യൻ കൊലപ്പെടുത്തിയത്. വെടിവെച്ചു കൊല്ലണമെന്ന ലക്ഷ്യത്തോടെ തോക്കുമായി മനഃപൂർവം വീട്ടിൽ അതിക്രമിച്ചു കയറൽ, കൊലപാതകം, വെടിവെച്ച ശേഷം വീടിന് പുറത്തിറങ്ങി തൂക്കുകാട്ടി വധഭീഷണി മുഴക്കി എന്നീ കുറ്റങ്ങൾ പ്രതി ചെയ്തിട്ടുണ്ടെന്നാണ് കോടതി കണ്ടെത്തിയത്.
2022 മാർച്ച് ഏഴിനാണ് വെടിവെപ്പുണ്ടായത്. രഞ്ജു സംഭവ സ്ഥലത്തും മാത്യു ആശുപത്രിയിൽ ചികിൽസയിൽ കഴിയവേയുമാണ് മരിച്ചത്. 2023 ഏപ്രിൽ 24നാണ് വിചാരണ ആരംഭിച്ചത്. ജോർജ് കുര്യൻ ഹൈക്കോടതിയിലും സുപ്രീം കോടതിയിലും സമർപ്പിച്ച ജാമ്യാപേക്ഷകൾ തള്ളിയിരുന്നു.
കൊലപാതകത്തിന് തലേന്ന് ജോർജ് സഹോദരിയുമായി നടത്തിയ വാട്സ് ആപ് ചാറ്റ് അന്വേഷണം സംഘം വീണ്ടെടുത്തിരുന്നു. ഇതാണ് കേസിൽ നിർണായകമായത്. കൊലപാതകം അണ്ടതുമെന്നുള്ള സൂചന അതിലുണ്ടായിരുന്നു. ചാറ് ഡിലീറ്റ് ചെയ്തെങ്കിലും എറണാകുളം ഫൊറൻസിക് സയൻസ് ലബോറട്ടറിയിൽ പരിശോധന നടത്തിയാണ് വീണ്ടെടുത്തത്.
Most Read| ‘മിസ് കേരള 2024’ കിരീടം ചൂടി മേഘ ആന്റണി; കോട്ടയം സ്വദേശിനി ഫസ്റ്റ് റണ്ണറപ്പ്