കോട്ടയം: കാഞ്ഞിരപ്പള്ളിയിൽ സ്വത്ത് തർക്കത്തിന്റെ പേരിൽ സഹോദരനെ വെടിവെച്ചു കൊന്നു. സ്വത്ത് വിറ്റതിന്റെ പേരിൽ നടന്ന വാക്ക് തർക്കത്തിനൊടുവിൽ സഹോദരങ്ങൾ തമ്മിൽ സംഘർഷമുണ്ടാവുകയും വെടിയുതിർക്കുകയും ആയിരുന്നു. സംഭവത്തിൽ കാഞ്ഞിരപ്പള്ളി സ്വദേശി കരമ്പനിയിൽ രഞ്‌ജു കുര്യനാണ് വെടിയേറ്റ് മരിച്ചത്.
ഇയാളുടെ സഹോദരൻ ജോർജ് കുര്യനാണ് വെടിയുതിർത്തത്. ഇവരുടെ ഊട്ടിയിലെ സ്വത്ത് വിറ്റതുമായി ബന്ധപ്പെട്ട വാക്ക് തർക്കത്തിനൊടുവിലാണ് വെടിവെപ്പുണ്ടായത്. കൊല്ലപ്പെട്ട രഞ്‌ജു കുര്യന്റെ തലയ്‌ക്കാണ് വെടിയേറ്റത്. ഇവരുടെ മാതൃസഹോദരൻ മാത്യു സ്‌കറിയക്കും വെടിയേറ്റിരുന്നു. ഇദ്ദേഹത്തെ കോട്ടയം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.
Read Also: കെഎസ്ആർടിസി ബസിലെ ലൈംഗീകാതിക്രമം; കണ്ടക്‌ടറെ സസ്‌പെൻഡ് ചെയ്‌തു