‘മിസ് കേരള 2024’ കിരീടം ചൂടി മേഘ ആന്റണി; കോട്ടയം സ്വദേശിനി ഫസ്‌റ്റ് റണ്ണറപ്പ്

എറണാകുളം വൈറ്റില സ്വദേശിനിയായ മേഘ, എറണാകുളം സെന്റ് തെരേസാസ് കോളേജിലെ ബിരുദ വിദ്യാർഥിനിയാണ്. കോട്ടയം സ്വദേശിനി എൻ അരുന്ധതി ഫസ്‌റ്റ് റണ്ണറപ്പും തൃശൂർ കൊരട്ടി സ്വദേശിനി ഏയ്ഞ്ചൽ ബെന്നി സെക്കൻഡ് റണ്ണറപ്പുമായി.

By Senior Reporter, Malabar News
miss kerala 2024
Ajwa Travels

കൊച്ചി: 24ആംമത് ‘മിസ് കേരള 2024‘ കിരീടം ചൂടി മേഘ ആന്റണി. എറണാകുളം വൈറ്റില സ്വദേശിനിയായ മേഘ, എറണാകുളം സെന്റ് തെരേസാസ് കോളേജിലെ ബിരുദ വിദ്യാർഥിനിയാണ്. കോട്ടയം സ്വദേശിനി എൻ അരുന്ധതി ഫസ്‌റ്റ് റണ്ണറപ്പും തൃശൂർ കൊരട്ടി സ്വദേശിനി ഏയ്ഞ്ചൽ ബെന്നി സെക്കൻഡ് റണ്ണറപ്പുമായി.

300 മൽസരാർഥികളിൽ നിന്ന് വിവിധ മൽസരങ്ങളിൽ വിജയികളായെത്തിയ 19 പേരാണ് മിസ് കേരള 24ആംമത് പതിപ്പിന്റെ അവസാനഘട്ട മൽസരത്തിൽ ഉണ്ടായിരുന്നത്. വെള്ളിയാഴ്‌ച രാത്രി കൊച്ചി ഗ്രാൻഡ് ഹയാത്ത് ഹോട്ടലിൽ വെച്ചായിരുന്നു ഫൈനൽ മൽസരം. ഫൈനലിൽ മൂന്ന് റൗണ്ടുകളാണ് ഉണ്ടായിരുന്നത്.

മിസ് ഫിറ്റ്നസ്, മിസ് ബ്യൂട്ടിഫുൾ സ്മൈൽ റോസ്‌മി ഷാജിയും മിസ് ബ്യൂട്ടിഫുൾ ഐസ് ആയി ഏയ്ഞ്ചൽ ബെന്നിയെയും തിരഞ്ഞെടുത്തു. അദ്രിക സഞ്‌ജീവ്‌ ആണ് മിസ് ടാലന്റ് ആയി തിരഞ്ഞെടുക്കപ്പെട്ടത്. ഗ്രാൻഡ് കേരള കൺസ്യൂമർ ഫെസ്‌റ്റിവലിന്റെ ഭാഗമായാണ് ‘മിസ് കേരള 2024‘ ഫൈനൽ.

ഡിസംബർ ആദ്യവാരമാണ് ഒഡിഷനുകൾ തുടങ്ങിയത്. ഇതൊക്കെ മറികടന്നാണ് മുന്നൂറിലധികം മൽസരാർഥികളിൽ നിന്ന് അഴകും അറിവും ആൽമവിശ്വാസവും നിറഞ്ഞ 19 സുന്ദരികൾ ഫൈനലിൽ എത്തിയത്. പ്രമുഖ ഡിസൈനർമാർ ഒരുക്കിയ പരമ്പരാഗത, പാശ്‌ചാത്യ വസ്‌ത്രങ്ങളിൽ മൽസരാർഥികൾ റാമ്പിലെത്തി. ഇതിൽ നിന്നും ഏറ്റവും മികച്ചവരെ ജൂറി തിരഞ്ഞെടുക്കുകയായിരുന്നു.

Most Read| വവ്വാലുകൾക്കായി സൗന്ദര്യ മൽസരം! അണിനിരക്കുക വിചിത്രമായ പേരുകളുള്ളവ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE