കനത്ത മഴയിൽ രക്ഷാദൗത്യം; മുത്തങ്ങ വനപാതയിൽ കുടുങ്ങിയവരെ പുറത്തെത്തിച്ചു

ഇന്നലെ രാത്രി ഏഴോടെ അഞ്ഞൂറോളം വാഹന യാത്രക്കാരാണ് വനപാതയിൽ കുടുങ്ങിയത്.

By Trainee Reporter, Malabar News
Heavy Rain- Kozhikode
Rep. Image
Ajwa Travels

ബത്തേരി: മുത്തങ്ങ വനപാതയിൽ വെള്ളക്കെട്ടിൽ കുടുങ്ങിയവരെ പുലർച്ചയോടെ രക്ഷപ്പെടുത്തി. ഇന്നലെ രാത്രി ഏഴോടെ അഞ്ഞൂറോളം വാഹന യാത്രക്കാരാണ് വനപാതയിൽ കുടുങ്ങിയത്. മുത്തങ്ങയ്‌ക്കും പൊൻകുഴിക്കും ഇടയിൽ ദേശീയപാത 766ൽ വെള്ളം കയറിയതോടെ യാത്ര തടസപ്പെടുകയായിരുന്നു. രാത്രിയിൽ വനപാത കർണാടക അടച്ചതിനാൽ തിരിച്ച് പോകാനും ഇവർക്ക് സാധിച്ചില്ല.

അഗ്‌നിശമന സേനയും പോലീസും നാട്ടുകാരും ചേർന്നാണ് യാത്രക്കാരെ പുറത്തെത്തിച്ചത്. വ്യാഴാഴ്‌ച രാത്രി 12.15ന് തുടങ്ങിയ രക്ഷാദൗത്യം ഇന്ന് പുലർച്ചെ 1.45നാണ് പൂർത്തിയായത്. കനത്ത മഴയത്തായിരുന്നു രക്ഷാപ്രവർത്തനം. ഭക്ഷണമില്ലാതെ ബുദ്ധിമുട്ടിയ യാത്രക്കാർക്ക് സുൽത്താൻ വാട്‌സ്‌ആപ് കൂട്ടായ്‌മ ഭക്ഷണമെത്തിച്ചു.

വനംവകുപ്പിന്റെയും അഗ്‌നിശമന സേനയുടെയും സ്വകാര്യ വ്യക്‌തികളുടെയും വാഹനങ്ങളും കെഎസ്ആർടിസി ബസും കൊണ്ടുവന്നാണ് യാത്രക്കാരെ പുറത്തെത്തിച്ചത്. വനമേഖലയിൽ നിന്ന് കേടായ വാഹനങ്ങളിൽ ചിലത് പുറത്തെടുക്കാനായിട്ടില്ല. നിലവിൽ വെള്ളക്കെട്ട് ഒഴിവായതിനാൽ വനപാതയിലൂടെയുള്ള ഗതാഗതം പുനഃസ്‌ഥാപിച്ചിട്ടുണ്ട്‌.

അതിനിടെ, കർണാടക ഷിരൂരിൽ ദേശീയപാതയിൽ വൻ മണ്ണിടിച്ചിലിൽ അപകടത്തിൽപ്പെട്ട മലയാളി ഡ്രൈവർ അർജുനെ കുറിച്ച് നാലാം ദിവസവും വിവരമില്ല. ജിപിഎസ് സംവിധാനം വഴി പരിശോധിക്കുമ്പോൾ മണ്ണിനടിയിലാണ് ലോറിയുടെ ലൊക്കേഷൻ കാണിക്കുന്നത്. തടി കയറ്റിവരികയായിരുന്നു ലോറി. അർജുൻ മടങ്ങിവരുമെന്ന പ്രതീക്ഷയിലാണ് ഭാര്യയും കുഞ്ഞും. കോഴിക്കോട് സ്വദേശിയാണ് അർജുൻ.

Most Read| വിശ്രമജീവിതം നീന്തിത്തുടിച്ച്, 74ആം വയസിൽ രാജ്യാന്തര നേട്ടവുമായി മലയാളി 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE