കേന്ദ്രം വിശദീകരണം ആവശ്യപ്പെട്ടില്ല; വാസുകിയുടെ നിയമനവുമായി സർക്കാർ മുന്നോട്ട്

കേന്ദ്രം രേഖാമൂലം ആവശ്യപ്പെട്ടാൽ വിശദീകരണം നൽകാനും സംസ്‌ഥാന സർക്കാർ തീരുമാനിച്ചിട്ടുണ്ട്.

By Trainee Reporter, Malabar News
k vasuki
Ajwa Travels

തിരുവനന്തപുരം: കേരള സർക്കാരിന്റെ വിദേശ സഹകരണ ചുമതല ഐഎഎസ് ഉദ്യോഗസ്‌ഥ കെ വാസുകിക്ക് നൽകിയ നടപടിയുമായി മുന്നോട്ട് പോകാൻ സംസ്‌ഥാന സർക്കാർ തീരുമാനം. നിയമനത്തിനെതിരെ കേന്ദ്ര വിദേശകാര്യ മന്ത്രാലയം നിർദ്ദേശങ്ങളുമായി രംഗത്ത് വന്നെങ്കിലും, സംസ്‌ഥാന സർക്കാരുമായി ഇതുവരെ ഔദ്യോഗിക ആശയവിനിമയം നടത്തിയിട്ടില്ല.

ഈ സാഹചര്യത്തിൽ നടപടിയുമായി മുന്നോട്ട് പോകാമെന്നാണ് സർക്കാർ നിലപാട്. കേന്ദ്രം രേഖാമൂലം ആവശ്യപ്പെട്ടാൽ വിശദീകരണം നൽകാനും സംസ്‌ഥാന സർക്കാർ തീരുമാനിച്ചിട്ടുണ്ട്. വിദേശ സഹകരണവുമായി ബന്ധപ്പെട്ട കാര്യങ്ങളുടെ ചുമതലയുള്ള സെക്രട്ടറിയായി വാസുകിയെ ജൂലൈ 15നാണ് നിയമിച്ച് ഉത്തരവിറക്കിയത്. ഇതാണ് വിവാദമായത്.

ഇതോടെ കേരളത്തിന് മുന്നറിയിപ്പുമായി കേന്ദ്ര വിദേശകാര്യ മന്ത്രാലയം രംഗത്തെത്തിയിരുന്നു. അധികാരമില്ലാത്ത കാര്യങ്ങളിൽ കൈകടത്തരുതെന്നും വിദേശകാര്യം കേന്ദ്ര സർക്കാരിന്റെ അധികാര പരിധിയിൽപ്പെട്ട വിഷയമാണെന്നും കേന്ദ്രം വ്യക്‌തമാക്കി. സംസ്‌ഥാന സർക്കാർ ഭരണഘടന മറികടക്കരുതെന്ന നിർദ്ദേശവും കേന്ദ്ര സർക്കാർ കേരളത്തിന് നൽകിയിരുന്നു.

എന്നാൽ, വിദേശ ഏജൻസികൾ, എംബസികളിൽ പ്രവർത്തിക്കുന്ന സ്‌ഥാപനങ്ങൾ, പ്രതിനിധി സംഘങ്ങൾ എന്നിവ സംസ്‌ഥാന സർക്കാരുമായി ബന്ധപ്പെടുമ്പോൾ നടപടികൾ ഏകോപിപ്പിക്കാനാണ് വിദേശ സഹകരണത്തിന്റെ ചുമതല ഒരു സെക്രട്ടറിക്ക് നൽകിയതെന്നാണ് സർക്കാർ വിശദീകരണം. മുഖ്യമന്ത്രിയോ മന്ത്രിമാരോ വിദേശത്ത് പോകുമ്പോൾ അവിടെ നടക്കുന്ന ചർച്ചകളുടെ ഫലമായി പല പ്രതിനിധികളും കേരളം സന്ദർശിക്കാറുണ്ട്.

ഇത്തരം ഘട്ടങ്ങളിലും ഏകോപനം ആവശ്യമാണ്. മന്ത്രിമാരുടെ വിദേശയാത്രകൾ ക്രമീകരിക്കുക, വിദേശ മലയാളികൾക്ക് ആവശ്യമായ സഹായങ്ങൾ എത്തിക്കാൻ ഇടപെടുക തുടങ്ങിയ ജോലികളും വാസുകിക്കായിരിക്കും. എല്ലാ സംസ്‌ഥാനങ്ങളോടും വിദേശത്തെ ആവശ്യങ്ങൾ ഏകോപിപ്പിക്കാൻ നോഡൽ ഓഫീസർമാരെ നിയമിക്കണമെന്ന് 2014ൽ വിദേശകാര്യ മന്ത്രാലയം ആവശ്യപ്പെട്ടിരുന്നു. എന്നാൽ, നോഡൽ ഓഫീസർ എന്നതിന് പകരം സെക്രട്ടറി (വിദേശ സഹകരണം) എന്ന് ഉത്തരവിറക്കിയതാണ് വിവാദത്തിന് കാരണമെന്നാണ് വിശദീകരണം.

Most Read| വാങ്ങിയത് 1995ൽ, ഇപ്പോഴും കേടാകാതെയിരിക്കുന്ന ബർഗർ, എലികൾക്ക് പോലും വേണ്ട!

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE