ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ; വയനാട് തുരങ്ക നിർമാണത്തിൽ എല്ലാ പഠനവും നടത്തണം- ഹൈക്കോടതി

ടണൽ നിർമാണത്തിന് എതിരല്ലെന്നും എന്നാൽ, ഉരുൾപൊട്ടലും മണ്ണിടിച്ചിലും ഉണ്ടാകുന്ന മേഖലയാണെന്ന സാഹചര്യത്തിൽ എല്ലാവിധ പഠനങ്ങളും നടത്തിയ ശേഷം മാത്രമേ ഇത്തരം കാര്യങ്ങൾ തീരുമാനിക്കാവൂ എന്ന് കോടതി വ്യക്‌തമാക്കി.

By Trainee Reporter, Malabar News
High Court
Rep. Image
Ajwa Travels

കൊച്ചി: നിർദ്ദിഷ്‌ട ആനക്കാംപൊയിൽ- മേപ്പാടി തുരങ്കപാതയെ കുറിച്ച് ചോദ്യങ്ങളുമായി ഹൈക്കോടതി. വയനാട് ചൂരൽമല, മുണ്ടക്കൈ ഉരുൾപൊട്ടലിന്റെ പശ്‌ചാത്തലത്തിലാണ്‌ കോടതിയുടെ ഇടപെടൽ.

ടണൽ നിർമാണത്തിന് എതിരല്ലെന്നും എന്നാൽ, ഉരുൾപൊട്ടലും മണ്ണിടിച്ചിലും ഉണ്ടാകുന്ന മേഖലയാണെന്ന സാഹചര്യത്തിൽ എല്ലാവിധ പഠനങ്ങളും നടത്തിയ ശേഷം മാത്രമേ ഇത്തരം കാര്യങ്ങൾ തീരുമാനിക്കാവൂ എന്ന് കോടതി വ്യക്‌തമാക്കി.

നിർമാണ പ്രവർത്തനങ്ങൾ സംബന്ധിച്ച് തുടക്കത്തിൽ തന്നെ കോടതിയെ വിവരങ്ങൾ അറിയിക്കണമെന്നും ജസ്‌റ്റിസുമാരായ എകെ ജയശങ്കർ നമ്പ്യാർ, വിഎം ശ്യാംകുമാർ എന്നിവരുടെ ബെഞ്ച് വ്യക്‌തമാക്കി. ഉരുൾപൊട്ടലിന്റെ പശ്‌ചാത്തലത്തിൽ സ്വമേധയാ എടുത്ത കേസ് പരിഗണിക്കുകയായിരുന്നു ഹൈക്കോടതി.

വയനാട്ടിൽ തുരങ്കം നിർമിക്കുന്ന കാര്യം മാദ്ധ്യമങ്ങളിലൂടെയാണ് അറിഞ്ഞതെന്ന് കോടതി പറഞ്ഞു. ഉരുൾപൊട്ടലുണ്ടായ സാഹചര്യത്തിൽ എല്ലാ കാര്യങ്ങളും പരിഗണിച്ചിരുന്നോ എന്ന് കോടതി ആരാഞ്ഞു. സർക്കാരും പ്രതിപക്ഷവും പദ്ധതിക്ക് അനുകൂലമാണെന്ന് മാദ്ധ്യമങ്ങളിലൂടെ അറിഞ്ഞു. തുരങ്ക പദ്ധതിക്ക് കോടതി എതിരല്ല. എന്നാൽ, ഇത്തരം സ്‌ഥലങ്ങളിൽ ദുരന്തങ്ങൾ ഉണ്ടാകുന്നുണ്ട്. ഈ സാഹചര്യത്തിൽ എല്ലാ വശങ്ങളും പരിശോധിക്കണമെന്നും കോടതി നിർദ്ദേശം നൽകി.

വയനാട്ടിലെ ദുരന്തമേഖലകളിൽ നടത്തുന്ന നിർമാണ പ്രവർത്തനങ്ങൾക്ക് തങ്ങളുടെ അനുമതി വേണമെന്ന് കോടതി നേരത്തെ നിർദ്ദേശം നൽകിയിരുന്നു. ഹിൽ സ്‌റ്റേഷനുകളിലെ ടൂറിസം കേന്ദ്രങ്ങളിലെ അടിസ്‌ഥാന വിവരങ്ങളും സൗകര്യങ്ങളും ഉൾപ്പടെ വിശദമായ പഠനം നടത്തി മൂന്നാഴ്‌ചക്കുള്ളിൽ റിപ്പോർട് സമർപ്പിക്കാനും കോടതി നിർദ്ദേശിച്ചു.

Most Read| കിളിമഞ്ചാരോ കീഴടക്കി അഞ്ച് വയസുകാരൻ; ഇന്ത്യക്ക് അഭിമാന റെക്കോർഡ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE