കലോൽസവം ബഹിഷ്‌കരിച്ച് സർക്കാർ ഡോക്‌ടർമാർ; വേദികളിൽ സേവനം ഉണ്ടാവില്ല

ആര്യനാട് സാമൂഹികാരോഗ്യ കേന്ദ്രത്തിലെ മെഡിക്കൽ ഓഫീസർ ഡോ. ഡി നെൽസനെ സ്വകാര്യ പ്രാക്‌ടീസ്‌ നടത്തിയതിന്റെ പേരിൽ സെപ്‌തംബർ 23ന് സസ്‌പെൻഡ് ചെയ്‌തതോടെയാണ്‌ ജില്ലയിലെ ഡോക്‌ടർമാരും ആരോഗ്യ ഡയറക്‌ടറേറ്റും തമ്മിൽ തർക്കം തുടങ്ങിയത്.

By Senior Reporter, Malabar News
Free treatment for stabbed cop; Kerala Police thanks doctor
Representational Image
Ajwa Travels

തിരുവനന്തപുരം: 63ആംമത് സംസ്‌ഥാന സ്‌കൂൾ കലോൽസവം ബഹിഷ്‌കരിച്ച് സർക്കാർ ഡോക്‌ടർമാർ. കലോൽസവത്തിന്റെ ഭാഗമായി ഇന്ന് മുതൽ പതിനായിരങ്ങൾ തലസ്‌ഥാനത്ത് എത്തുമ്പോഴാണ് നിസ്സഹരണ സമരം തുടരുമെന്ന പ്രഖ്യാപനവുമായി ഡോക്‌ടർമാർ രംഗത്തെത്തിയത്.

കലോൽസവം നടക്കുന്ന 25 വേദികളിലും 24 മണിക്കൂറും ഡോക്‌ടർമാരുടെ സേവനം ലഭ്യമാകേണ്ടതാണ്. എന്നാൽ, ഡ്യൂട്ടിക്ക് ഹാജരാകില്ലെന്ന് സർക്കാർ ഡോക്‌ടർമാരുടെ സംഘടനയായ കേരള ഗവ. മെഡിക്കൽ ഓഫീസേഴ്‌സ് അസോസിയേഷൻ (കെജിഎംഒഎ) ആരോഗ്യ വകുപ്പിനെ അറിയിച്ചു.

ആരോഗ്യ സുരക്ഷയ്‌ക്ക് സജ്‌ജമാണെന്ന് വകുപ്പ് പ്രസ്‌താവന ഇറക്കിയതിന് പിന്നാലെയാണ് നിസ്സഹരണത്തിലാണെന്ന് കെജിഎംഒഎ ഭാരവാഹികൾ ഡിഎംഒയെ കത്ത് വഴി അറിയിച്ചത്. ആര്യനാട് സാമൂഹികാരോഗ്യ കേന്ദ്രത്തിലെ മെഡിക്കൽ ഓഫീസർ ഡോ. ഡി നെൽസനെ സ്വകാര്യ പ്രാക്‌ടീസ്‌ നടത്തിയതിന്റെ പേരിൽ സെപ്‌തംബർ 23ന് സസ്‌പെൻഡ് ചെയ്‌തതോടെയാണ്‌ ജില്ലയിലെ ഡോക്‌ടർമാരും ആരോഗ്യ ഡയറക്‌ടറേറ്റും തമ്മിൽ തർക്കം തുടങ്ങിയത്.

നവംബർ 11ന് നെൽസനെ അടൂർ ജനറൽ ആശുപത്രിയിൽ നിയമിച്ചു. എന്നാൽ, നെൽസനെ ആര്യനാട് തന്നെ നിയമിക്കണമെന്ന ആവശ്യവുമായി കെജിഎംഒ നിസ്സഹരണ സമരം ആരംഭിച്ചു. ആശുപത്രി ഡ്യൂട്ടിക്ക് അല്ലാതെ വിഐപി ഡ്യൂട്ടിയും വകുപ്പിന്റെ യോഗങ്ങളിലും ഇവർ പങ്കെടുക്കുന്നില്ല. അതേസമയം, മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിന്നും നാഷണൽ ഹെൽത്ത് മിഷനിൽ നിന്നും ഡോക്‌ടർമാരെ നിയമിക്കാൻ ആരോഗ്യവകുപ്പ് ശ്രമം തുടങ്ങി.

Most Read| കോടികളുടെ ആസ്‌തി; താമസം സ്‌റ്റോർ റൂമിന് സമാനമായ വീട്ടിൽ, സഞ്ചാരം സൈക്കിളിൽ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE