കെഎസ്ആർടിസി ജീവനക്കാർക്ക് ആശ്വാസം; ഇനിമുതൽ എല്ലാ മാസവും ഒന്നാം തീയതി ശമ്പളം

വരുമാനത്തിന്റെ 5 ശതമാനം പെൻഷനായി മാറ്റിവെക്കും. രണ്ട് മാസത്തിനകം പെൻഷനും കൃത്യമായി വിതരണം ചെയ്യാനാവും. പിഎഫ് ആനുകൂല്യങ്ങളും ഉടൻ കൃത്യമായി കൊടുക്കാനാകുമെന്നും ഗതാഗത മന്ത്രി ഗണേഷ് കുമാർ അറിയിച്ചു.

By Senior Reporter, Malabar News
KSRTC
Rep. Image
Ajwa Travels

തിരുവനന്തപുരം: കെഎസ്ആർടിസി ജീവനക്കാർക്ക് സന്തോഷ വാർത്ത. ഇനിമുതൽ എല്ലാ മാസവും ഒന്നാം തീയതി തന്നെ ശമ്പളം നൽകുമെന്ന് ഗതാഗത മന്ത്രി കെബി ഗണേഷ് കുമാറിന്റെ പ്രഖ്യാപനം. ഈ മാസത്തെ ശമ്പളം ഇന്ന് വൈകിട്ട് മുതൽ തന്നെ വിതരണം ചെയ്യുമെന്നും മന്ത്രി അറിയിച്ചു.

സർക്കാർ സഹായത്തോടെയാണ് ശമ്പളം നൽകുക. 10,000 കോടി രൂപയോളം പല ഘട്ടങ്ങളിലായി സർക്കാർ നൽകി. മാസംതോറും 50 കോടി സർക്കാർ തുടർന്ന് നൽകുമെന്നും മന്ത്രി പറഞ്ഞു. ജീവനക്കാർക്ക് ഒരുമിച്ച് ശമ്പളം നൽകണമെന്നതായിരുന്നു മുഖ്യമന്ത്രി ആദ്യം ഏൽപ്പിച്ച ചുമതല. ധനമന്ത്രി വളരെയധികം സഹായിച്ചു. 100 കോടിയുടെ ഓവർഡ്രാഫ്റ്റ്‌ എസ്ബിഐയിൽ നിന്ന് എടുക്കും. സർക്കാർ രണ്ട് ഗഡുക്കളായി 50 കോടി നൽകുമ്പോൾ തിരിച്ചടക്കും.

വരുമാനത്തിൽ നിന്നും ചിലവ് ചുരുക്കലിൽ നിന്നും ബാക്കി തുക അടയ്‌ക്കും. 20 ദിവസം കൊണ്ട് ഓവർഡ്രാഫ്റ്റ്‌ നികത്തും. കെഎസ്ആർടിസിക്ക് ഉണ്ടായിരുന്ന 148 അക്കൗണ്ടുകൾ ക്ളോസ് ചെയ്‌തു. ഇനി ഓവർഡ്രാഫ്റ്റ് അക്കൗണ്ട് മാത്രമാണെന്നും മന്ത്രി ഗണേഷ് കുമാർ പറഞ്ഞു. മാനേജ്‌മെന്റ്‌ നിയന്ത്രണങ്ങളോടെയാണ് പദ്ധതി.

പെൻഷനും കൃത്യമായി നൽകും. വരുമാനത്തിന്റെ 5 ശതമാനം പെൻഷനായി മാറ്റിവെക്കും. രണ്ട് മാസത്തിനകം പെൻഷനും കൃത്യമായി വിതരണം ചെയ്യാനാവും. പിഎഫ് ആനുകൂല്യങ്ങളും ഉടൻ കൃത്യമായി കൊടുക്കാനാകുമെന്നും മന്ത്രി അറിയിച്ചു.

Most Read| ഒറ്റ ദിവസം ആറ് ഗണിത റെക്കോർഡുകൾ; കണക്കിൽ അമ്മാനമാടുന്ന 14 വയസുകാരൻ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE