തിരുവനന്തപുരം: സംസ്‌ഥാനത്ത് മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടലിനും മണ്ണിടിച്ചിലിനും സാധ്യതയെന്ന് സംസ്‌ഥാന ദുരന്തനിവാരണ വകുപ്പിന്റെ മുന്നറിയിപ്പ്. അത്യാവശ്യമല്ലാത്ത യാത്രകൾ ഒഴിവാക്കി ആളുകൾ സുരക്ഷിത മേഖലകളിൽ തുടരണമെന്നാണ് മുന്നറിയിപ്പിൽ പറയുന്നത്.
ഏറ്റവും വലിയ റഡാർ ചിത്രം പ്രകാരം തൃശൂർ, വയനാട്, കണ്ണൂർ ജില്ലകളിൽ അടുത്ത മൂന്ന് മണിക്കൂർ ഓറഞ്ച് അലർട്ടായിരിക്കുമെന്ന് രാത്രി എട്ടുമണിക്ക് പുറപ്പെടുവിച്ച വാർത്താക്കുറിപ്പിൽ കേന്ദ്ര കാലാവസ്‌ഥാ വകുപ്പ് അറിയിച്ചു. ഈ ജില്ലകളിൽ ഇടത്തരം അല്ലെങ്കിൽ ശക്‌തമായ മഴയ്‌ക്കും മണിക്കൂറിൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്‌തമായ സാധ്യതയെന്നാണ് മുന്നറിയിപ്പ്.
താഴ്‌ന്ന പ്രദേശങ്ങളിലും നദീതീരങ്ങളിലും വെള്ളപ്പൊക്കത്തിനും സാധ്യതയുണ്ട്. ഗതാഗതം കാര്യക്ഷമമായി നിയന്ത്രിക്കണമെന്നും, അത്യാവശ്യമല്ലാത്ത യാത്രകൾ ഒഴിവാക്കി ആളുകൾ സുരക്ഷിത മേഖലകളിൽ തുടരണമെന്നുമാണ് നിർദ്ദേശങ്ങൾ.
പ്രധാന മുന്നറിയിപ്പുകൾ
- പ്രധാന റോഡുകളിലെ വെള്ളക്കെട്ട്/ വാഹനങ്ങളിലെ കാഴ്‌ച മങ്ങൽ എന്നിവയ്‌ക്ക് സാധ്യതയുള്ളതിനാൽ ഗതാഗതക്കുരുക്ക് ഉണ്ടാകാം.
- താഴ്‌ന്ന പ്രദേശങ്ങളിലും നദീതീരങ്ങളിലും വെള്ളക്കെട്ട്/ വെള്ളപ്പൊക്കം എന്നിവയ്‌ക്ക് സാധ്യത
- മരങ്ങൾ കടപുഴകി വീണാൽ വൈദ്യുതി തടസം/ അപകടം എന്നിവയിലേക്ക് നയിച്ചേക്കാം
- വീടുകൾക്കും കുടിലുകൾക്കും ഭാഗിക കേടുപാടുകൾക്ക് സാധ്യത
- ഉരുൾപൊട്ടലിനും മണ്ണിടിച്ചിലിനും സാധ്യത
Most Read| ജീവന്റെ സാന്നിധ്യം, ഒരുലക്ഷത്തിലധികം വർഷം പഴക്കം; സമുദ്രത്തിനടിയിൽ നിഗൂഢ നഗരം!