4 വയസുകാരിയെ കൊന്ന കേസിൽ 31 വർഷത്തിന് ശേഷം വിധി; പ്രതിക്ക് ജീവപര്യന്തം തടവ്

By Team Member, Malabar News
Lifetime Imprisonment For Woman Who Killed Four Years Old Girl
Ajwa Travels

കോഴിക്കോട്: ജില്ലയിൽ നാല് വയസുകാരിയെ മർദ്ദിച്ചു കൊലപ്പെടുത്തിയ കേസിൽ രണ്ടാം പ്രതിക്ക് ജീവപര്യന്തം തടവും പിഴയും ശിക്ഷയായി വിധിച്ചു. കോഴിക്കോട് ഫസ്‌റ്റ് ക്ളാസ് അഡീഷണൽ ഡിസ്ട്രിക്‌ട് ആൻഡ് സെഷൻസ് ജഡ്ജ് കെ അനിൽകുമാറാണ് ശിക്ഷ വിധിച്ചത്. രണ്ടാം പ്രതിയായ ബീന എന്ന ഹസീനയെ ആണ് ശിക്ഷിച്ചിരിക്കുന്നത്. സംഭവം നടന്ന് 31 വർഷങ്ങൾക്ക് ശേഷമാണ് കേസിൽ വിധി വന്നത്.

1991ലാണ് മിനി എന്ന ശാരി കൊല്ലപ്പെടുന്നത്. എറണാകുളം സ്വദേശിയായ മജ്‌ഞു എന്ന സ്‌ത്രീയുടെ മകളായിരുന്നു ശാരി. ഇവരിൽ നിന്നും കുഞ്ഞിനെ ബീന വള‍ര്‍ത്താനായി ദത്തെടുക്കുകയായിരുന്നു. കുഞ്ഞുമായി കോഴിക്കോട്ടുള്ള വിവിധ ലോഡ്ജുകളിൽ താമസിച്ചു വരുന്നതിനിടെയാണ് കൊലപാതകം നടന്നത്.

കേസിലെ ഒന്നാം പ്രതിയായ ഗണേശൻ ഇപ്പോഴും ഒളിവിൽ കഴിയുകയാണ്. ഒന്നാം പ്രതി ഗണേശനും ബീനയും ചേ‍ര്‍ന്ന് കുഞ്ഞിനെ മ‍ര്‍ദ്ദിച്ചു കൊലപ്പെടുത്തിയെന്നാണ് പ്രോസിക്യൂഷൻ കേസ്. സംഭവം നടന്ന് 28 വർഷങ്ങൾക്ക് ശേഷമാണ് രണ്ടാം പ്രതിയെ പോലീസ് എറണാകുളത്ത് നിന്നും പിടികൂടിയത്. ഒന്നാം പ്രതി ഗണേശനായി ഇപ്പോഴും തിരച്ചിൽ തുടരുകയാണ്.

Read also: കനത്ത മഴ; 2 ജില്ലകളിൽക്കൂടി യെല്ലോ അലർട്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE