തളിപ്പറമ്പിൽ വ്യാപാര സമുച്ചയത്തിൽ വൻ തീപിടിത്തം; പത്ത് കടകൾ കത്തിയമർന്നു

തളിപ്പറമ്പ് ബസ് സ്‌റ്റാൻഡിന് സമീപത്തെ കെവി കോംപ്ളക്‌സിലുള്ള കളിപ്പാട്ട വിൽപ്പനശാലയിൽ വൈകീട്ട് അഞ്ചുമണിയോടെയാണ് തീപിടിത്തം ഉണ്ടായത്.

By Senior Reporter, Malabar News
delhi fire
Representational Image
Ajwa Travels

കണ്ണൂർ: തളിപ്പറമ്പിൽ വ്യാപാര സമുച്ചയത്തിൽ വൻ തീപിടിത്തം. ബസ് സ്‌റ്റാൻഡിന് സമീപത്തെ കെവി കോംപ്ളക്‌സിലുള്ള കളിപ്പാട്ട വിൽപ്പനശാലയിൽ വൈകീട്ട് അഞ്ചുമണിയോടെയാണ് തീപിടിത്തം ഉണ്ടായത്. ഇത് സമീപത്തെ മറ്റു കടകളിലേക്കും പടരുകയായിരുന്നു. മൂന്നുനില കെട്ടിടത്തിലെ പത്ത് കടകൾ പൂർണമായും കത്തിയമർന്നു.

അഗ്‌നിരക്ഷാസേനയുടെ നേതൃത്വത്തിൽ തീയണയ്‌ക്കാനുള്ള ശ്രമം തുടരുകയാണ്. ആളപായമുണ്ടായതായി വിവരമില്ല. തീപിടിത്തമുണ്ടായ കടയ്‌ക്ക് സമീപത്തെ തുണിക്കടകളിലേക്കും മൊബൈൽ ഫോൺ വിൽപ്പന ശാലകളിലേക്കും തീ പടർന്നതാണ് സ്‌ഥിതി ഗുരുതരമാക്കിയത്. കടകളിലെ ഗ്യാസ് സിലിണ്ടറുകൾ പൊട്ടിത്തെറിച്ചതാണ് തീ അതിവേഗം പടരാൻ കാരണമായത്.

കോംപ്ളക്‌സിൽ നിരവധി കടകൾ പ്രവർത്തിക്കുന്നുണ്ട്. ഉള്ളിലെ കടകളിലേക്കും തീ പടർന്നോയെന്നത് വ്യക്‌തമല്ല. എട്ട് ഫയർഫോഴ്‌സ് യൂണിറ്റുകൾ സ്‌ഥലത്തെത്തി തീയണയ്‌ക്കുകയാണ്. തീ സമീപ കെട്ടിടങ്ങളിലേക്ക് പടരുന്നത് ഒഴിവാക്കാനായെന്ന് ജില്ലാ ഫയർ ഓഫീസർ പറഞ്ഞു. കോടികളുടെ നഷ്‌ടമാണ് ഉണ്ടായതെന്നാണ് വിലയിരുത്തൽ.

ഷോർട് സർക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം, തീപിടിച്ചതോടെ നഗരത്തിലെ ഗതാഗതം പൂർണമായി സ്‌തംഭിച്ചു. വാഹനങ്ങൾ തൃച്ചംബരം ക്ഷേത്രം റോഡ് വഴിതിരിച്ചുവിട്ടു. ഇതിനിടെ വൈദ്യുതി കണക്ഷനും വിച്‌ഛേദിച്ചതോടെ നഗരം ഇരുട്ടിലായി. 7.45ഓടെയാണ് തീ അൽപ്പമെങ്കിലും ശമിപ്പിക്കാനായത്.

Most Read| ക്യാൻസർ രോഗികൾക്ക് കെഎസ്ആർടിസി ബസിൽ സൗജന്യ യാത്ര; പ്രഖ്യാപിച്ച് മന്ത്രി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE