മാനസയുടെ കൊലപാതകം; രാഖിലിന് തോക്ക് നൽകിയ ആൾ പിടിയിൽ

By Staff Reporter, Malabar News
manasa murder case
Representational Image
Ajwa Travels

കൊച്ചി: കോതമംഗലത്ത് ദന്ത ഡോക്‌റായ മാനസ(24)യെ വെടിവച്ച് കൊലപ്പെടുത്തിയ കേസിൽ രാഖിലിന് തോക്ക് നൽകിയ ആൾ പിടിയിൽ. ബിഹാർ സ്വദേശി സോനു കുമാർ മോദിയാണ് പിടിയിലായത്. ബംഗാൾ അതിർത്തിയിൽ നിന്നും പിടികൂടിയ ഇയാളെ മുൻ ഗർ മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കി. സോനുകുമാർ മോദിയെ നാട്ടിലെത്തിക്കാനുള്ള നടപടികൾ ആരംഭിച്ചു.

60,000 രൂപ നൽകിയാണ് രാഖിൽ തോക്ക് വാങ്ങിയതെന്നാണ് വിവരം. രാഖിലിനെ ഇവിടേക്ക് എത്തിച്ചത് ഒരു ടാക്‌സി ഡ്രൈവറാണെന്നാണ് പോലീസിന്റെ കണ്ടെത്തൽ. ഈ ഡ്രൈവറെ കണ്ടെത്തുന്നതിനായി പോലീസിന്റെ ഒരു സംഘം ബംഗാളിലെ മുനവറിൽ തുടരുകയാണ്.

കഴിഞ്ഞ മാസം 30നാണ് കോതമംഗലം നെല്ലിക്കുഴിയിൽ ഡെന്റൽ കോളേജ് വിദ്യാർഥിനിയായ കണ്ണൂർ നാറാത്ത് രണ്ടാം മൈൽ സ്വദേശിനി പിവി മാനസയെ സുഹൃത്തായ രാഖിൽ വെടിവച്ച് കൊലപ്പെടുത്തിയത്. മാനസ സുഹൃത്തുക്കളുമായി താമസിച്ചിരുന്ന ഹോസ്‌റ്റലിൽ അതിക്രമിച്ചു കയറിയാണ് രാഖിൽ കൃത്യം നിർവഹിച്ചത്. പിന്നാലെ ഇയാൾ സ്വയം നിറയൊഴിക്കുകയും ചെയ്‌തു. പ്രതി ആത്‍മഹത്യ ചെയ്‌തതിനാൽ തന്നെ കേസിൽ നിർണായകമാകുന്നത് രാഖിലിന് ലഭിച്ച തോക്കിന്റെ ഉറവിടമാണ്.

ഇന്നലെയാണ് തോക്കിന്റെ ഉറവിടവുമായി ബന്ധപ്പെട്ട അന്വേഷണത്തിന്റെ ഭാഗമായി പോലീസ് ബംഗാളിലേക്ക് പോയത്. ബിഹാറിൽ നടത്തിയ അന്വേഷണത്തിൽ ലഭിച്ച വിവരത്തിന്റെ അടിസ്‌ഥാനത്തിലാണ് പോലീസ് ബംഗാളിലേക്ക് തിരിച്ചത്. ബിഹാർ പോലീസിന്റെ സഹകരണത്തോടെ ആയിരുന്നു കോതമംഗലം പോലീസിന്റെ അന്വേഷണം.

Most Read: കെ സുരേന്ദ്രന് പരസ്യ വിമർശനം; ആറ് പേരെ ബിജെപിയില്‍ നിന്ന് പുറത്താക്കി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE