കൊച്ചി: കൊടകര കള്ളപ്പണ വിഷയത്തിലടക്കം ബിജെപി സംസ്‌ഥാന അധ്യക്ഷൻ കെ സുരേന്ദ്രനെ പരസ്യമായി വിമര്‍ശിച്ചതിന് എറണാകുളം ജില്ലയിൽ അച്ചടക്ക നടപടിയുമായി പാർടി. യുവമോര്‍ച്ച മുന്‍ സംസ്‌ഥാന സമിതി അംഗവും ജില്ലാ ഭാരവാഹികളും ഉൾപ്പടെ ആറ് പേരെയാണ് പാർടിയില്‍ നിന്ന് പുറത്താക്കിയത്.
കൊടകര കള്ളപ്പണക്കേസില്‍ സുരേന്ദ്രനെതിരെ ഫേസ്ബുക്കില്‍ പോസ്‌റ്റുകളിട്ട യുവമോര്‍ച്ചാ മുന്‍ സംസ്‌ഥാന സമിതി അംഗം ആര്‍ അരവിന്ദനാണ് പുറത്താക്കപ്പെട്ടവരിൽ ഒരാൾ. ബിജെപി ജില്ലാ മുന്‍ വൈസ് പ്രസിഡണ്ട് എംഎന്‍ ഗംഗാധരന്‍, കോതമംഗലം മണ്ഡലം മുന്‍ പ്രസിഡണ്ട് പികെ ബാബു, മണ്ഡലം ഭാരവാഹികള്‍ ഉൾപ്പടെ ആറ് പേരെയാണ് പുറത്താക്കിയത്.
തിരഞ്ഞടുപ്പ് പ്രചാരണത്തിനിടെ പാർടി നേതാക്കള്‍ക്കതിരെ മണ്ഡലത്തില്‍ പോസ്‌റ്റർ പതിച്ചതിനാണ് നടപടിയെന്ന് ഔദ്യോഗിക പക്ഷം പറയുന്നു. തിരഞ്ഞെടുപ്പ് ഫണ്ടില്‍ സുതാര്യതയില്ലെന്നും വോട്ട് കച്ചവടം നടന്നുവെന്നും ഇവര്‍ പോസ്‌റ്ററിൽ ആരോപിച്ചിരുന്നു.
പാർടിയിൽ നിന്ന് പുറത്താക്കിക്കൊണ്ടുള്ള കെ സുരേന്ദ്രന്റെ കത്ത് പുറത്ത് വന്നതോടെ കോതമംഗലത്ത് പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി രംഗത്തെത്തി. ടൗണില്‍ നേതാക്കളുടെ കോലം കത്തിച്ചായിരുന്നു ഇവരുടെ പ്രതിഷേധം. ഏതൊക്കെ തരത്തിലുള്ള പ്രതിഷേധം ഉയര്‍ന്നാലും അച്ചടക്കലംഘനം വെച്ചുപൊറുപ്പിക്കാൻ ആവില്ലെന്നാണ് നേൃത്വത്തിന്റെ നിലപാട്.
നിയമസഭാ തിരഞ്ഞെടുപ്പിനിടെ വലിയ പ്രതിഷേധങ്ങളാണ് ബിജെപിയില്‍ അരങ്ങേറിയത്. കൊടകര കള്ളപ്പണക്കേസ്, ശോഭ സുരേന്ദ്രന് നേരെയുള്ള അവഗണന തുടങ്ങിയ വിഷയങ്ങള്‍ ഉയത്തിക്കാട്ടി ഒരു വിഭാഗം നേതാക്കളും പ്രവര്‍ത്തകരും സമൂഹമാദ്ധ്യമങ്ങളിലൂടെ രംഗത്തെത്തിയിരുന്നു. കെ സുരേന്ദ്രന്റെ പേരെടുത്ത് പറഞ്ഞും അദ്ദേഹത്തെ കോമാളിയാക്കി ചിത്രീകരിച്ചും പോസ്‌റ്റുകൾ ഇറക്കിയിരുന്നു.
Most Read: മരംമുറി വിവാദം; കേരളത്തിന്റെ വിശദീകരണം അവ്യക്‌തമെന്ന് വനം പരിസ്‌ഥിതി മന്ത്രാലയം