സിജെപിക്ക് പിന്തുണ; സംസ്‌ഥാനത്ത് എസ്എഫ്ഐ പ്രതിഷേധം, പലയിടത്തും സംഘർഷം

നീറ്റ് ചോദ്യപേപ്പർ ക്രമക്കേടിനെ ചൊല്ലിയും കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ടും ജന്തർ മന്തറിൽ പ്രതിഷേധിക്കുന്ന വിദ്യാർഥികൾക്കെതിരായ ഡെൽഹി പോലീസ് നടപടിയിൽ പ്രതിഷേധിച്ചാണ് സംസ്‌ഥാന വ്യാപകമായി എസ്എഫ്ഐ പ്രതിഷേധം സംഘടിപ്പിച്ചത്.

By Senior Reporter, Malabar News
sfi attack

ന്യൂഡെൽഹി: നീറ്റ് ചോദ്യപേപ്പർ ക്രമക്കേടിനെ ചൊല്ലിയും കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ടും ജന്തർ മന്തറിൽ പ്രതിഷേധിക്കുന്ന വിദ്യാർഥികൾക്കെതിരായ ഡെൽഹി പോലീസ് നടപടിയിൽ പ്രതിഷേധിച്ച് സംസ്‌ഥാന വ്യാപകമായി എസ്എഫ്ഐ നടത്തിയ പ്രതിഷേധത്തിൽ സംഘർഷം.

കേരളത്തിലെ വിവിധ ജില്ലകളിൽ എസ്എഫ്ഐ നടത്തിയ പ്രതിഷേധ മാർച്ചുകൾ അക്രമാസക്‌തമായി. തിരുവനന്തപുരത്ത് നടന്ന മാർച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ ഉൽഘാടനം ചെയ്‌തു. തിരുവനന്തപുരം എസ്എഫ്ഐ നടത്തിയ ലോക്ഭവൻ മാർച്ചിൽ സംഘർഷമുണ്ടായി. പ്രവർത്തകർക്ക് നേരെ പോലീസ് ജലപീരങ്കി പ്രയോഗിച്ചു.

കൊച്ചിയിൽ ബിഎസ്എൻഎൽ ഓഫീസിലേക്ക് നടത്തിയ മാർച്ചിൽ ബാരിക്കേഡ്‌ തകർക്കാൻ ശ്രമിച്ച വിദ്യാർഥികൾക്ക് നേരെ പോലീസ് ലാത്തിവീശുകയും പ്രവർത്തകരെ കസ്‌റ്റഡിയിൽ എടുക്കുകയും ചെയ്‌തിട്ടുണ്ട്‌. തൃശൂരിലും ആലപ്പുഴയിലും മാർച്ചിൽ സംഘർഷമുണ്ടായി. കോഴിക്കോട് ഇൻകം ടാക്‌സ് ഓഫീസിലേക്കും ആയിരത്തിലേറെ വിദ്യാർഥികൾ മാർച്ച് നടത്തി.

ഇവിടെയും ബാരിക്കേഡ് മറിച്ചിടാൻ ശ്രമിച്ച വിദ്യാർഥികൾക്ക് നേരെ പോലീസ് ജലപീരങ്കി പ്രയോഗിച്ചു. കണ്ണൂർ ഹെഡ് പോസ്‌റ്റ് ഓഫീസിലേക്ക് എസ്എഫ്ഐ നടത്തിയ മാർച്ചിലും സംഘർഷമുണ്ടായി. പോലീസ് വാഹനത്തിന് മുകളിൽ കയറിയ പ്രവർത്തകരെ ജലപീരങ്കി പ്രയോഗിച്ച് നീക്കുകയാണ്. പത്തനംതിട്ടയിൽ വിദ്യാർഥികളെ പോലീസ് കസ്‌റ്റഡിയിലെടുത്ത് നീക്കുകയാണ്.

Most Read| മനംമയക്കും മനോഹാരിത; പറാൽ പാടശേഖരത്ത് പിങ്ക് വസന്തം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE