ഇത് അത്‌ഭുതം! ഒരൊറ്റ മാവിൽ വിരിഞ്ഞത് 350 ഇനം മാമ്പഴങ്ങൾ

'ഇന്ത്യയുടെ മാംഗോ മാൻ' എന്നറിയപ്പെടുന്ന പത്‌മശ്രീ ജേതാവ് കലീമുള്ള ഖാന്റെ കരവിരുതിലാണ് ഈ അത്‌ഭുത മരം ലോകശ്രദ്ധ ആകർഷിക്കുന്നത്. വിവിധയിനം മാവുകളുടെ ആരോഗ്യകരമായ ചില്ലകൾ പ്രധാന മാവിന്റെ തായ്‌ത്തടിയിലോ ചില്ലകളിലോ ഗ്രാഫ്റ്റ് ചെയ്‌താണ്‌ ഈ നേട്ടം കൈവരിക്കുന്നത്.

By Senior Reporter, Malabar News
India's 'Mango Man
കലീമുള്ള ഖാൻ (Image Courtesy: The Better India)
Ajwa Travels

ഒരു മാവിൽ ഒരുതരമല്ലാതെ എത്രതരം മാമ്പഴങ്ങൾ വിരിയും? ഇതെന്ത് ചോദ്യമെന്ന് ചിന്തിക്കുന്നവരുണ്ടോ, എന്നാൽ കേട്ടോ…ഉത്തർപ്രദേശിലെ മലീഹാബാദിൽ ഒരൊറ്റ മാവിൽ വിരിയുന്നത് 350ലധികം വൈവിധ്യമാർന്ന മാമ്പഴങ്ങളാണ്.

‘ഇന്ത്യയുടെ മാംഗോ മാൻ’ എന്നറിയപ്പെടുന്ന പത്‌മശ്രീ ജേതാവ് കലീമുള്ള ഖാന്റെ കരവിരുതിലാണ് ഈ അത്‌ഭുത മരം ലോകശ്രദ്ധ ആകർഷിക്കുന്നത്. ഏഴാം ക്ളാസിൽ പഠനം ഉപേക്ഷിച്ച കലീമുള്ള ഖാൻ, തന്റെ മുത്തച്‌ഛന്റെ തോട്ടത്തിൽ ജോലി ചെയ്‌താണ്‌ കൃഷിയിൽ പ്രാവീണ്യം നേടിയത്.

1957ൽ ഒരു മരത്തിൽ പലതരം ഗ്രാഫിറ്റിങ്ങുകൾ നടത്തി അദ്ദേഹം പരീക്ഷണം തുടങ്ങിയെങ്കിലും പ്രളയത്തിൽ ആ മരം നശിച്ചുപോയി. എന്നാൽ, പരാജയത്തിൽ തളരാതെ, ഏകദേശം 125 വർഷം പഴക്കമുള്ള ഒരു മാവിൽ അദ്ദേഹം വീണ്ടും തന്റെ പരീക്ഷണങ്ങൾ തുടർന്നു. ഒമ്പത് മീറ്ററോളം ഉയരമുള്ള ഈ മരത്തിൽ ഇന്ന് മുന്നൂറിലധികം വൈവിധ്യ മാമ്പഴങ്ങളാണ് കായ്‌ക്കുന്നത്.

ലോക പ്രശസ്‌തമായ അൽഫോൺസോ, ലാംഗ്ര, കേസരി, ദസേരി തുടങ്ങിയ ഇനങ്ങൾക്ക് പുറമെ കലീമുള്ള ഖാൻ തന്നെ വികസിപ്പിച്ചെടുത്ത സങ്കരയിനം മാമ്പഴങ്ങളും ഈ മരത്തിലുണ്ട്. പ്രമുഖ വ്യക്‌തികളോടുള്ള ആദരസൂചകമായി നരേന്ദ്രമോദി, സച്ചിൻ, അമിതാഭ് ബച്ചൻ, ഐശ്വര്യ റായ് എന്നിങ്ങനെയാണ് ഈ മാമ്പഴങ്ങൾക്ക് അദ്ദേഹം പേരിട്ടിരിക്കുന്നത്.

വിവിധയിനം മാവുകളുടെ ആരോഗ്യകരമായ ചില്ലകൾ പ്രധാന മാവിന്റെ തായ്‌ത്തടിയിലോ ചില്ലകളിലോ ഗ്രാഫ്റ്റ് ചെയ്‌താണ്‌ ഈ നേട്ടം കൈവരിക്കുന്നത്. ദുബായിൽ നിന്നും ഇറാനിൽ നിന്നും വരെ കർഷകർ ഈ വിദ്യ പഠിക്കാനായി കലീമുള്ള ഖാന്റെ തോട്ടത്തിൽ എത്താറുണ്ട്.

Most Read| 4 ദിവസം കാട്ടിൽ, വെള്ളവും ഭക്ഷണവുമില്ല, ചുറ്റും വന്യജീവികൾ; അതിജീവിച്ച് തങ്കമ്മാൾ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE