ഇന്ത്യ-ചൈന ബന്ധം വളരുമോ? മോദി-ഷി ചിൻപിങ് കൂടിക്കാഴ്‌ചയ്‌ക്ക് തുടക്കം

ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യാപാരബന്ധം ശക്‌തമാക്കുന്നത് ചർച്ചയായേക്കും.

By Senior Reporter, Malabar News
pm-modi-xi-jinping meet
Ajwa Travels

ടിയാൻജിൻ: ഷാങ്ഹായി സഹകരണ കൗൺസിൽ (എസ്‌സിഒ) ഉച്ചകോടിക്കായി ചൈനയിലെത്തി പ്രധാനമന്ത്രി നരേന്ദ്രമോദിയും ചൈനീസ് പ്രസിഡണ്ട് ഷി ചിൻപിങ്ങുമായുള്ള കൂടിക്കാഴ്‌ച തുടങ്ങി. 40 മിനിറ്റ് നീളുന്ന കൂടിക്കാഴ്‌ചയിൽ ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യാപാരബന്ധം ശക്‌തമാക്കുന്നത് ചർച്ചയായേക്കും.

യുഎസ് ഉയർത്തിയ തീരുവ ഭീഷണി നേരിട്ട് നേതാക്കൾ ചർച്ച ചെയ്യുമോയെന്നും ലോകം ഉറ്റുനോക്കുന്നു. ഇന്ത്യയിൽ നിന്നുള്ള ഇറക്കുമതിക്ക് യുഎസ് 50 ശതമാനം തീരുവ ചുമത്തിയതിന് പിന്നാലെ ചൈനയും റഷ്യയുമായുള്ള ബന്ധം ശക്‌തമാക്കാൻ ഇന്ത്യ ശ്രമം തുടങ്ങിയിരുന്നു. ചൈനയ്‌ക്കുള്ള തീരുവയും യുഎസ് വർധിപ്പിച്ചിട്ടുണ്ട്.

വ്യാപാര വിഷയങ്ങൾ കൂടാതെ അരുണാചൽ പ്രദേശ് ഉൾപ്പടെയുള്ള മേഖലകളിൽ നിലനിൽക്കുന്ന അതിർത്തി തർക്കം, അതിർത്തി സുരക്ഷ, അടിസ്‌ഥാന സൗകര്യ വികസനം, ഇന്ത്യയിലേക്ക് യന്ത്രഭാഗങ്ങളും ചിപ്പ് നിർമാണ വസ്‌തുക്കളും കയറ്റുമതി ചെയ്യുന്നതിൽ ചൈന ഏർപ്പെടുത്തിയ വിലക്ക് എന്നിവയും മോദി ചർച്ചയിൽ ഉന്നയിച്ചേക്കും.

ഇന്തോ- പസഫിക്കിലെ ചൈനീസ് വിരുദ്ധ നീക്കങ്ങൾ, ദലൈലാമ വിഷയം എന്നിവ ഷിയും ഉയർത്താൻ സാധ്യതയുണ്ട്. ദേശീയ സുരക്ഷാ ഉപദേഷ്‌ടാവ്‌ അജിത് ഡോവലും വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രിയും ചർച്ചയിൽ മോദിക്കൊപ്പം പങ്കെടുക്കുന്നുണ്ട്. ഏഴ് വർഷത്തിനിടെ ആദ്യമായാണ് മോദി ചൈനയിലെത്തുന്നത്. ചിൻപിങ്ങുമായി പത്ത് മാസത്തിനിടെ നടത്തുന്ന രണ്ടാമത്തെ കൂടിക്കാഴ്‌ചയും. നേരത്തെ, റഷ്യയിലെ കസാനിൽ നടന്ന ബ്രിക്‌സ് ഉച്ചകോടിയിൽ ഇരുനേതാക്കളും ചർച്ച നടത്തിയിരുന്നു.

Most Read| ‘ഇന്ത്യയുമായി സംയുക്‌ത ചർച്ചയ്‌ക്ക്‌ തയ്യാർ, എന്നാൽ, യാചിക്കാനില്ല’

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE