ആത്‌മകഥാ വിവാദം പൂർണമായി തള്ളി സിപിഎം; ഇപി പറഞ്ഞത് വിശ്വസിക്കുന്നുവെന്ന് എംവി ഗോവിന്ദൻ

വിവാദം പാർട്ടി പൂർണമായി തള്ളിക്കളയുകയാണെന്നും, പാർട്ടി അന്വേഷിക്കേണ്ട കാര്യമില്ലെന്നും ഗോവിന്ദൻ വ്യക്‌തമാക്കി.

By Senior Reporter, Malabar News
MV Govindan and EP Jayarajan
Ajwa Travels

തിരുവനന്തപുരം: ഇപി ജയരാജന്റെ ആത്‌മകഥാ വിവാദം പൂർണമായി തള്ളി സിപിഎം. വിവാദം ഒരുതരത്തിലും തിരഞ്ഞെടുപ്പിനെ ബാധിക്കില്ലെന്നും, ഇപി പറഞ്ഞത് പൂർണമായി പാർട്ടി വിശ്വസിക്കുകയാണെന്നും സംസ്‌ഥാന സെക്രട്ടറി എംവി ഗോവിന്ദൻ പറഞ്ഞു. വിവാദം പാർട്ടി പൂർണമായി തള്ളിക്കളയുകയാണെന്നും, പാർട്ടി അന്വേഷിക്കേണ്ട കാര്യമില്ലെന്നും ഗോവിന്ദൻ വ്യക്‌തമാക്കി.

സംഭവവുമായി ബന്ധപ്പെട്ട് ഇപി ഡിജിപിക്ക് കൊടുത്ത പരാതിയിൽ അന്വേഷണം നടക്കട്ടെ. ഇപി ജയരാജനോട് പാർട്ടി വിശദീകരണം ചോദിച്ചിട്ടില്ല. പുസ്‌തകം പ്രസിദ്ധീകരിക്കാൻ ആരുമായും കരാർ ഉണ്ടാക്കിയിട്ടില്ല. പിന്നെ എങ്ങനെയാണ് പുസ്‌തകം പ്രകാശനം ചെയ്യാനുള്ള തീയതി പ്രഖ്യാപിക്കുക. കരാർ ഇല്ലാത്തിടത്തോളം ഇതെല്ലാം വ്യാജമായി സൃഷ്‌ടിക്കപ്പെട്ടതാണെന്ന് വ്യക്‌തമാണ്‌.

എഴുതാത്ത കാര്യങ്ങൾ എഴുതിയെന്ന് ഉപതിരഞ്ഞെടുപ്പ് ദിവസം തന്നെ പുറത്തുവന്നത് ഗൂഢാലോചനയാണ്. അതെല്ലാം അന്വേഷക്കട്ടെ എന്നും ഗോവിന്ദൻ പറഞ്ഞു. സരിൻ ഊതിക്കാച്ചിയ പൊന്നാണെന്നാണ് ജയരാജൻ പാലക്കാട്ട് പോയി പറഞ്ഞത്. അവിടെ എൽഡിഎഫ് വൻവിജയം നേടും. പാർട്ടി നിർബന്ധിച്ചിട്ടാണോ ഇപി പാലക്കാട് പോയതെന്ന ചോദ്യത്തിന് ഇപി എന്താണ് കൊച്ചുകുട്ടിയാണോ കൈപിടിച്ച് കൊണ്ടുപോകാൻ എന്നായിരുന്നു ഗോവിന്ദന്റെ മറുപടി.

Most Read| വവ്വാലുകൾക്കായി സൗന്ദര്യ മൽസരം! അണിനിരക്കുക വിചിത്രമായ പേരുകളുള്ളവ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE