ആസിയാൻ ഉച്ചകോടി; വെർച്വലായി പങ്കെടുക്കാൻ പ്രധാനമന്ത്രി, ട്രംപ്- മോദി കൂടിക്കാഴ്‌ച നീളും?

ഈമാസം 26 മുതൽ 28 വരെ ക്വാലലംപുരിൽ വെച്ചാണ് ആസിയാൻ ഉച്ചകോടി നടക്കുന്നത്.

By Senior Reporter, Malabar News
Malabarnews_primeminister
Ajwa Travels

ന്യൂഡെൽഹി: 47ആംമത് ആസിയാൻ ഉച്ചകോടിയിൽ പ്രധാനമന്ത്രി നരേന്ദ്രമോദി നേരിട്ട് പങ്കെടുക്കില്ല. പകരം വെർച്വലായി പങ്കെടുക്കും. പ്രധാനമന്ത്രി തന്നെയാണ് ഇക്കാര്യം എക്‌സിലൂടെ അറിയിച്ചത്. ഇതോടെ, ഈവർഷം ട്രംപ്- മോദി കൂടിക്കാഴ്‌ച നടക്കാനുള്ള സാധ്യത അവസാനിച്ചു. ഈമാസം 26 മുതൽ 28 വരെ ക്വാലലംപുരിൽ വെച്ചാണ് ആസിയാൻ ഉച്ചകോടി നടക്കുന്നത്.

”മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിമുമായി ഊഷ്‌മളമായ സംഭാഷണം നടത്തി. വരാനിരിക്കുന്ന ഉച്ചകോടികളുടെ വിജയത്തിനായി ആശംസകൾ നേർന്നു. ആസിയാന്റെ അധ്യക്ഷ സ്‌ഥാനത്ത്‌ മലേഷ്യ എത്തിയതിൽ അദ്ദേഹത്തെ അഭിനന്ദിക്കുകയും ചെയ്‌തു. ആസിയാൻ-ഇന്ത്യ ഉച്ചകോടിയിൽ വെർച്വലായി പങ്കെടുക്കും. ആസിയാൻ-ഇന്ത്യ പങ്കാളിത്തം കൂടുതൽ ആഴത്തിലാക്കുന്നതിന് ആഗ്രഹിക്കുന്നു”- പ്രധാനമന്ത്രി എക്‌സിൽ കുറിച്ചു.

അതിനിടെ, ട്രംപുമായുള്ള ഏറ്റുമുട്ടൽ ഒഴിവാക്കാനാണ് മോദി തന്റെ തീരുമാനം മാറ്റിയതെന്ന് ആരോപിച്ച് കോൺഗ്രസ് നേതാവ് ജയറാം രമേശ് രംഗത്തെത്തി. മോദി പോകാത്തതിന്റെ കാരണം ലളിതമാണ്. പ്രസിഡണ്ട് ഡൊണാൾഡ് ട്രംപിന്റെ നിയന്ത്രണത്തിലാകാൻ അദ്ദേഹം ആഗ്രഹിക്കുന്നില്ല. അദ്ദേഹവും അവിടെ ഉണ്ടാകും. ഏതാനും ആഴ്‌ചകൾക്ക് മുൻപ് ഈജിപ്‌തിൽ നടന്ന ഗാസ സമാധാന ഉച്ചകോടിയിൽ പങ്കെടുക്കാനുള്ള ക്ഷണം അദ്ദേഹം നിരസിച്ചതും ഈ കാരണത്താലാണെന്നും ജയറാം രമേശ് പറഞ്ഞു.

Most Read| ഇതൊക്കെ സിമ്പിൾ… തിരുവസ്‌ത്രത്തിൽ സബീന കുതിച്ചത് സ്വർണ തിളക്കത്തിലേക്ക്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE