യുക്രൈനിലെ റഷ്യൻ അധിനിവേശം; മോദി-സെലിൻസ്‌കി ചർച്ച ഇന്ന്

By Team Member, Malabar News
Narendra Modi Will Speak To Ukrainian President Today
Ajwa Travels

ന്യൂഡെൽഹി: യുക്രൈനിൽ റഷ്യൻ അധിനിവേശം തുടരുന്ന പശ്‌ചാത്തലത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് യുക്രൈൻ പ്രസിഡണ്ട് വ്‌ളോഡിമിർ സെലെൻസ്‌കിയുമായി സംസാരിക്കും. ഫോൺ കോളിലൂടെ ഇരുവരും ചർച്ച നടത്തുമെന്നാണ് ഔദ്യോഗിക വൃത്തങ്ങൾ വ്യക്‌തമാക്കുന്നത്‌. റഷ്യ യുക്രൈനിൽ യുദ്ധം തുടങ്ങിയ ശേഷം രണ്ടാം തവണയാണ് ഇരുവരും തമ്മിൽ ചർച്ച നടക്കുന്നത്.

കഴിഞ്ഞ ഫെബ്രുവരി 24ആം തീയതിയാണ് റഷ്യ യുക്രൈനിൽ അധിനിവേശം ആരംഭിച്ചത്. അതിന് പിന്നാലെ ഫെബ്രുവരി 26ആം തീയതിയാണ് മോദിയും സെലെൻസ്‌കിയും തമ്മിൽ ഫോണിൽ സംസാരിച്ചത്. യുഎൻ രക്ഷാസമിതിയിൽ ഇന്ത്യയുടെ പിന്തുണ സെലെൻസ്‌കി തേടുകയും ചെയ്‌തിരുന്നു. എന്നാൽ റഷ്യക്കെതിരെ നിലപാടെടുക്കാൻ ഇന്ത്യ ഇതുവരെ തയ്യാറായിട്ടില്ല.

അതേസമയം യുക്രൈനിൽ റഷ്യയുടെ ആക്രമണത്തെ തുടർന്ന് പരിക്കേറ്റ് ചികിൽസയിൽ കഴിയുന്ന ഇന്ത്യൻ വിദ്യാർഥി ഹർജോത്‌ സിംഗ് ഇന്ന് നാട്ടിലെത്തും. വൈകുന്നേരം 6 മണിയോടെ വ്യോമസേനാ വിമാനത്തിൽ ഹർജോത്‌ സിംഗ് ഡെൽഹിയിൽ എത്തിച്ചേരും. കൂടാതെ ഇന്ന് 7 വിമാനങ്ങളിലായി 1,500 വിദ്യാർഥികളെ കൂടി യുക്രൈനിൽ നിന്ന് നാട്ടിലെത്തിക്കും.

Read also: കെ റെയിൽ; പ്രതിഷേധം കടുപ്പിക്കാനൊരുങ്ങി ബിജെപി, സമരപരിപാടികൾ സംഘടിപ്പിക്കും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE