ദേശീയപാതാ വികസനം; തിരുത്തി പാലം പൈലിങ് പ്രവൃത്തികൾ അവസാന ഘട്ടത്തിൽ

By Trainee Reporter, Malabar News
highway
Representational Image
Ajwa Travels

കണ്ണൂർ: ദേശീയ പാത ആറുവരിയാക്കുന്നതിന്റെ ഭാഗമായി കണ്ണൂർ ബൈപ്പാസ് പ്രവൃത്തികൾ പുരോഗമിക്കുന്നു. വികസനത്തിന്റെ ഭാഗമായി വളപട്ടണം പുഴക്ക് കുറുകെ തിരുത്തിയിൽ പുതിയ പാലം നിർമിക്കുന്നതിനുള്ള പ്രാരംഭ പരീക്ഷണ പൈലിങ് പ്രവൃത്തികൾ അവസാന ഘട്ടത്തിലാണ്. തിരുത്തിയിലും മറുഭാഗമായ കോട്ടക്കുന്നിലും പ്രവൃത്തി ഏതാനും ദിവസങ്ങൾക്കുള്ളിൽ പൂർത്തിയാകും.

പാറ കണ്ടെത്തുന്നതിനായി കരയിലാണ് ഇപ്പോൾ പൈലിങ് നടക്കുന്നത്. ഈ പൈലിങ് പ്രവൃത്തിയെ മാനദണ്ഡമാക്കിയാണ് പുഴയിൽ പാലം നിർമിക്കാനാവശ്യമായ തൂണിന്റെ പൈലിങ് നടക്കുക. പുഴയിൽ പൈലിങ് നടത്തണമെങ്കിൽ ബാർജ് നിർമിക്കണം. ബാർജിന് 26 മീറ്റർ നീളവും അത്രതന്നെ വീതിയും ഉണ്ടായിരിക്കും. അത് കരയിൽ നിന്ന് ഘടിപ്പിച്ച് യന്ത്രസഹായത്തോടെയാണ് പുഴയിൽ ഇറക്കുക.

ഒരു കിലോമീറ്റർ നീളത്തിൽ ആറുവരിയായാണ് തിരുത്തിയിൽ പാലം നിർമിക്കുന്നത്. നിർമാണം പൂർത്തിയായാൽ കേരളത്തിലെ തന്നെ ഏറ്റവും വലിയ പാലങ്ങളിൽ ഒന്നായിരിക്കും തിരുത്തി പാലം. പാലം വഴി റോഡ് മുഴപ്പിലങ്ങാട് വരെ എത്തിച്ചേരുന്നതാണ് പുതിയ ദേശീയ പാത. ഹൈദരാബാദ് ആസ്‌ഥാനമായി പ്രവർത്തിക്കുന്ന വിശ്വ സമുദ്ര ഗ്രൂപ്പിനാണ് കണ്ണൂർ ബൈപ്പാസിന്റെ നിർമാണ ചുമതല.

Most Read: എൻഡോസൾഫാൻ പുനരധിവാസ പദ്ധതി എങ്ങുമെത്തിയില്ല; സമര പ്രഖ്യാപനം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE