നീറ്റ് പരീക്ഷാ ക്രമക്കേട്; കോഴിക്കോട് ഡിവൈഎഫ്ഐ മാർച്ചിൽ സംഘർഷം

By Trainee Reporter, Malabar News
DYFI-March
Rep. Image
Ajwa Travels

കോഴിക്കോട്: നീറ്റ്, നെറ്റ്‌ പരീക്ഷാ ക്രമക്കേടിൽ കോഴിക്കോട് ആദായ നികുതി ഓഫീസിലേക്ക് ഡിവൈഎഫ്ഐ നടത്തിയ മാർച്ചിൽ സംഘർഷം. ബാരിക്കേഡ് മറിച്ചിടാൻ ശ്രമിച്ച പ്രവർത്തകരെ പോലീസ് തടഞ്ഞതോടെ പ്രശ്‌നം സങ്കീർണമായി. ഇതോടെ, പോലീസും പ്രവർത്തകരും തമ്മിൽ ഉന്തും തള്ളുമായി. മലപ്പുറത്തും ഡിവൈഎഫ്ഐ മാർച്ചിൽ സംഘർഷമുണ്ടായി.

അതേസമയം, കേസിലെ മുഖ്യ സൂത്രധാരൻമാരുടെ പേരുകൾ അറസ്‌റ്റിലായ പ്രതികളിൽ നിന്ന് സിബിഐക്ക് ലഭിച്ചതായാണ് വിവരം. പട്‌നയിലെ ബെയൂർ ജയിലിൽ കഴിയുന്ന പ്രതികളെ സിബിഐ ചോദ്യം ചെയ്‌തിരുന്നു. സഞ്‌ജീവ്‌ മുഖിയ, സിക്കന്ദർ യാദവേന്ദു തുടങ്ങിയവരാണ് പരീക്ഷാ പേപ്പർ ചോർച്ചയ്‌ക്ക് നേതൃത്വം നൽകിയതെന്നാണ് സിബിഐ വൃത്തങ്ങൾ പറയുന്നത്.

നീറ്റ് യുജി പരീക്ഷയുടെ ഒരു ദിവസം മുൻപ്, മേയ് നാലിന് പട്‌നയിലെ ലോൺ പ്ളേ സ്‌കൂളിലെ ആൺകുട്ടികളുടെ ഹോസ്‌റ്റലിൽ സഞ്‌ജീവ്‌ മുഖിയ 25ഓളം ഉദ്യോഗാർഥികളെ താമസിപ്പിച്ചിരുന്നുവെന്നും ചോർന്ന ചോദ്യപേപ്പറും ഉത്തരക്കടലാസും ഉദ്യോഗാർഥികൾക്ക് നൽകിയത് ഇതേ ഹോസ്‌റ്റലിൽ വെച്ചാണെന്നും സിബിഐ വൃത്തങ്ങൾ കണ്ടെത്തിയിരുന്നു.

Most Read| ഏറ്റവും ഉയരം കുറവ്; ലോക റെക്കോർഡ് നേടി ബ്രസീലിയൻ ദമ്പതികൾ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE