ന്യൂഡെൽഹി: മുല്ലപ്പെരിയാർ അണക്കെട്ടിന്റെ സുരക്ഷാ കാര്യങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങൾ പരിഗണിക്കാൻ പുതിയ മേൽനോട്ട സമിതി രൂപീകരിച്ച് കേന്ദ്ര സർക്കാർ. ദേശീയ ഡാം സുരക്ഷാ അതോറിറ്റി ചെയർമാനാണ് സമിതിയുടെ അധ്യക്ഷൻ. നിലവിലുണ്ടായിരുന്ന മേൽനോട്ട സമിതി പിരിച്ചുവിടുകയും ചെയ്‌തു.
അണക്കെട്ടിന്റെ സുരക്ഷയുമായി ബന്ധപ്പെട്ട കാര്യങ്ങൾ ദേശീയ ഡാം സുരക്ഷാ അതോറിറ്റിക്ക് കൈമാറി. ഏഴംഗങ്ങളാണ് പുതിയ സമിതിയിലുള്ളത്. ഇതിൽ കേരളത്തിൽ നിന്നും തമിഴ്‌നാട്ടിൽ നിന്നുമുള്ള അഡീഷണൽ ചീഫ് സെക്രട്ടറിമാരും തമിഴ്‌നാട്ടിലെ കാവേരി സെല്ലിന്റെ ചെയർമാനും കേരളത്തിലെ ഇറിഗേഷൻ വകുപ്പ് ചെയർമാനും അംഗങ്ങളാണ്.
മുല്ലപ്പെരിയാറിന്റെ സുരക്ഷാ കാര്യങ്ങൾ കൂടി കണക്കിലെടുത്ത് 2021ൽ പാർലമെന്റ് പാസാക്കിയ ഡാം സുരക്ഷാ നിയമത്തിന്റെ അടിസ്‌ഥാനത്തിൽ രൂപീകരിക്കപ്പെട്ട ദേശീയ ഡാം സുരക്ഷാ അതോറിറ്റിക്കാണ് ഇപ്പോൾ അണക്കെട്ടുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും കൈമാറിയിരിക്കുന്നത്. സുപ്രീം കോടതിയിൽ കേരളം മുൻപ് പലതവണ ഇക്കാര്യം ആവശ്യപ്പെട്ടിരുന്നു.
Most Read| ഇത് ലോകത്തെ ഏറ്റവും വിലകൂടിയ ബിരിയാണി! 14,000 കിലോയോളം ഭാരം