വിമാനത്താവളത്തിൽ നവജാത ശിശു ഉപേക്ഷിക്കപ്പെട്ട നിലയിൽ; അന്വേഷണത്തിന് ഉത്തരവിട്ട് ഖത്തർ

By Desk Reporter, Malabar News
Doha-Hamad-Airport_2020-Oct-29
Ajwa Travels

ദോഹ: ദോഹ വിമാനത്താവളത്തിൽ നവജാത ശിശുവിനെ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയ സംഭവത്തിൽ സമഗ്ര അന്വേഷണത്തിന് ഖത്തർ പ്രധാനമന്ത്രി ഖാലിദ് ബിൻ ഖലീഫാ ബിൻ അബ്‌ദുൽ അസീസ് അൽത്താനി ഉത്തരവിട്ടു. അങ്ങേയറ്റം ഹീനമായ കുറ്റകൃത്യമാണ് നടന്നിരിക്കുന്നതെന്നും ഇത് ചെയ്‌തവരെ കണ്ടെത്താനായി പഴുതടച്ച അന്വേഷണ നടപടികൾ സ്വീകരിക്കുമെന്നും ഖത്തർ ഗവൺമെന്റ് കമ്മ്യൂണിക്കേഷൻസ് ഓഫീസ് (ജിസിഒ) വ്യക്‌തമാക്കി.

അന്നേ ദിവസം ദോഹയിലേക്ക് വരികയും അവിടെ നിന്ന് പോവുകയും ചെയ്‌ത വിമാനത്തിൽ യാത്ര ചെയ്‌തവരെ കേന്ദ്രീകരിച്ചാണ് അന്വേഷണം നടക്കുന്നത്. ഈ നടപടി മൂലം ഏതെങ്കിലും യാത്രക്കാരുടെ വ്യക്‌തി സ്വാതന്ത്ര്യം ഹനിക്കപ്പെട്ടിട്ടുണ്ടെങ്കിൽ ഖേദിക്കുന്നതായും ജിസിഒ പ്രസ്‌താവനയിൽ പറഞ്ഞു. അന്വേഷണ പുരോഗതി മറ്റ് രാജ്യങ്ങളുമായി പങ്കു വെക്കുമെന്നും ജിസിഒ വ്യക്‌തമാക്കി.

Also Read:  നാട്ടിൽ പോകാൻ ആഗ്രഹിക്കുന്ന ഇന്ത്യക്കാർ വീണ്ടും രജിസ്​റ്റർ ചെയ്യണം

ഒക്‌ടോബർ രണ്ടിനാണ് ദോഹ ഹമദ് വിമാനത്താവളത്തിൽ നവജാത ശിശുവിനെ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയത്. പ്ളാസ്‌റ്റിക് ബാഗിൽ ഒളിപ്പിച്ച് എയർപോർട്ടിലെ ഗാർബേജ് ബോക്‌സിൽ മാലിന്യങ്ങൾക്കിടയിൽ ഉപേക്ഷിക്കപ്പെട്ട നിലയിലായിരുന്നു കുഞ്ഞ്. സംഭവം വിമാനത്താവള ജീവനക്കാരുടെ ശ്രദ്ധയിൽപ്പെടുകയും ഉടൻ തന്നെ കുഞ്ഞിനെ ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്‌തിരുന്നു. മികച്ച ചികിൽസയിലൂടെ കുഞ്ഞ് അപകടനില തരണം ചെയ്‌തതായും ആരോഗ്യനില തൃപ്‌തികരമാണെന്നും ജിസിഒ അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE