ആണവ നിലയത്തിലെ റഷ്യൻ ആക്രമണം; റേഡിയേഷൻ പുറത്തു പോയിട്ടില്ലെന്ന് യുഎൻ

By Team Member, Malabar News
No Radiation In Saprissa Power Plant In Ukraine Said UN
Ajwa Travels

കീവ്: യുക്രൈനിലെ സാപ്രോഷ്യ ആണവനിലയത്തിൽ റഷ്യ നടത്തിയ വ്യോമാക്രമണത്തിൽ റേഡിയേഷൻ പുറത്തു പോയിട്ടില്ലെന്ന് വ്യക്‌തമാക്കി ഐക്യരാഷ്‌ട്ര സഭ. യുഎന്നിന്റെ അറ്റോമിക് വാച്ച്‌ഡോഗ് ആണ് ഇക്കാര്യം അറിയിച്ചത്. ആക്രമണത്തെ തുടർന്ന് 2 പേർക്ക് പരിക്ക് പറ്റിയതായി റിപ്പോർട് ചെയ്‌തിട്ടുണ്ട്‌. കൂടാതെ നിലവിൽ ആണവനിലയത്തിലെ തീ കെടുത്തുകയും ചെയ്‌തിട്ടുണ്ട്‌.

അതേസമയം ആണവനിലയം ആക്രമിച്ചതിനെതിരെ നേറ്റോ വിമർശനവുമായി രംഗത്തെത്തി. എത്രയും വേഗം യുക്രൈനിൽ നിന്നും റഷ്യ സൈന്യത്തെ പിൻവലിക്കണമെന്നാണ് നേറ്റോ ആവശ്യപ്പെടുന്നത്. സമാധാന ചർച്ചകൾക്കാണ് നിലവിൽ നേറ്റോ ശ്രമിക്കുന്നത്. യൂറോപ്പിലെ തന്നെ ഏറ്റവും വലിയ ആണവനിലയമായ സാപ്രോഷ്യയിലാണ് റഷ്യ വ്യോമാക്രമണം നടത്തിയത്.

നിലവിൽ റഷ്യ-യുക്രൈൻ യുദ്ധം 9ആം ദിവസം പിന്നിടുകയാണ്. ഒഡെസ മേഖലയിൽ ഏറ്റുമുട്ടൽ തുടരുകയാണ്. ഈ മേഖലയിൽ റഷ്യൻ വിമാനം വെടിവച്ചിട്ടതായി യുക്രൈൻ പ്രതിരോധ മന്ത്രാലയം അറിയിച്ചു. അതേസമയം ചെർണിവിൽ റഷ്യ കഴിഞ്ഞ ദിവസം നടത്തിയ വ്യോമാക്രമണത്തിൽ 47 പേർ കൊല്ലപ്പെടുകയും ചെയ്‌തിട്ടുണ്ട്‌.

Read also: മുസ്‌ലിം ലീഗ് ഓഫിസിലേക്ക് ചന്ദ്രിക ജീവനക്കാരുടെ പ്രതിഷേധം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE