തിരുവനന്തപുരം: കുട്ടികളുടെ നഗ്നചിത്രം പ്രചരിപ്പിച്ചെന്ന കേസിൽ 41 പേരെ പോലീസ് അറസ്റ്റ് ചെയ്തു. ഓപ്പറേഷൻ പി ഹണ്ട് എന്നപേരിൽ നടത്തിയ അന്വേഷണത്തിലാണ് ഇവർ പിടിയിലായത്. അറസ്റ്റിലായവരിൽ ഡോക്ടറും പോലീസ് ട്രെയിനിയും ഐടി ഉദ്യോഗസ്ഥരും ഉൾപ്പെടും.
സൈബർ പോലീസ് നടത്തിയ റെയ്ഡിൽ 339 കേസുകൾ കൂടി രജിസ്റ്റർ ചെയ്തു. മൊബൈൽ ഫോണുകൾ ഉൾപ്പെടെ 392 ഉപകരണങ്ങളും ഇവരിൽ നിന്നും കണ്ടെടുത്തു. ഞായറാഴ്ച 469 ഇടങ്ങളിലായി നടന്ന റെയ്ഡിലാണ് 41 പേരെ അറസ്റ്റ് ചെയ്തത്. 339 കേസുകൾ പോക്സോ പ്രകാരം രജിസ്റ്റർ ചെയ്തിട്ടുണ്ട്. എല്ലാ ജില്ലകളിലും കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്.
കുട്ടികളുടെ അശ്ളീല ചിത്രങ്ങൾ സമൂഹ മാദ്ധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുന്നവരെ കണ്ടെത്തുന്നതിനായി ഇന്റർപോളിന്റെ സഹായത്തോടെ കേരള പോലീസ് ഓപ്പറേഷൻ പി ഹണ്ട് നടപ്പാക്കുന്നത്. രണ്ടുവർഷത്തിനുള്ളിൽ 525 കേസുകളാണ് ഓപ്പറേഷൻ പി ഹണ്ടിൽ രജിസ്റ്റർ ചെയ്തിട്ടുള്ളത്.
Read also: പുതുവല്‍സരാഘോഷം; റിസോര്‍ട്ടുകളും ഹോംസ്റ്റേകളും കേന്ദ്രീകരിച്ച് പരിശോധന കര്‍ശനമാക്കി പോലീസ്







































