കൊല്ലം: ജില്ലയില്‍ കുട്ടികളുടെ നഗ്‌നചിത്രങ്ങള്‍ പ്രചരിപ്പിച്ച 5 പേര്‍ അറസ്‌റ്റില്‍. സംസ്‌ഥാന വ്യാപകമായി നടന്ന ഓപ്പറേഷന്‍ പി ഹണ്ടിന്റെ ഭാഗമായി നടന്ന റെയ്‌ഡിനിടെയാണ് ഇവരെ അറസ്‌റ്റ് ചെയ്‌തത്. കൊല്ലം റൂറലില്‍ 17കാരന്‍ ഉള്‍പ്പെടെ 15 പേര്‍ക്കെതിരെ നടപടിയെടുത്തു. ഇവരില്‍ നിന്ന് മൊബൈല്‍ഫോണ്‍, ടാബ്‌ലറ്റ്, ലാപ്‌ടോപ് എന്നിവ പിടിച്ചെടുത്തു. 5 കേസുകളാണ് രജിസ്‌റ്റർ ചെയ്‌തത്.
കൊല്ലം സിറ്റി പരിധിയില്‍ 21 കേന്ദ്രങ്ങളില്‍ റെയ്‌ഡ് ചെയ്‌ത് മൊബൈല്‍ ഫോണും, ലാപ്‌ടോപും, ടാബും പിടികൂടി ഫോറന്‍സിക് പരിശോധനക്കയച്ചു. റിപ്പോര്‍ട് വരുന്ന മുറയ്‌ക്ക് കേസെടുക്കുമെന്ന് പോലീസ് അറിയിച്ചു. ഇന്ന് രാവിലെ മുതൽ കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ ഓപ്പറേഷൻ പി ഹണ്ടിന്റെ ഭാഗമായി റെയ്‌ഡുകൾ നടന്നിരുന്നു.
കണ്ണൂർ, ഇടുക്കി, തൃശൂർ, മലപ്പുറം എന്നിവിടങ്ങളിലും പോലീസ് പരിശോധന നടന്നു. നിരവധി ആളുകൾ ഇതിനോടകം അറസ്‌റ്റിലായിട്ടുണ്ട്. ഇവരുടെ ഫോണുകളും അനുബന്ധ ഉപകരണങ്ങളും പോലീസ് പിടിച്ചെടുക്കുകയും ചെയ്‌തു. പിടിച്ചെടുത്ത ഡിജിറ്റൽ ഉപകരണങ്ങൾ ഫോറൻസിക്ക് പരിശോധനയ്‌ക്ക് അയച്ചു.
Read Also: കൊടകര കുഴൽപ്പണക്കേസ്; അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറണം എന്നാവശ്യപ്പെട്ട് ഹരജി