പാക്കിസ്‌ഥാൻ ഷെല്ലാക്രമണം; അതിർത്തി പ്രദേശങ്ങളിൽ ഉള്ളവരെ മാറ്റാൻ നിർദ്ദേശം

ജനങ്ങളെ സുരക്ഷിത സ്‌ഥാനങ്ങളിലേക്ക് മാറ്റണമെന്ന് ലഫ്. ഗവർണർ മനോജ് സിൻഹ ഡെപ്യൂട്ടി കമ്മീഷണർമാർക്ക് നിർദ്ദേശം നൽകി.

By Senior Reporter, Malabar News
terrorist attack
Rep. Image
Ajwa Travels

ശ്രീനഗർ: പാക്കിസ്‌ഥാൻ നടത്തിയ ഷെല്ലാക്രമണത്തിന് പിന്നാലെ ജമ്മു കശ്‌മീരിലെ അതിർത്തി പ്രദേശങ്ങളിൽ താമസിക്കുന്നവരെ സുരക്ഷിത സ്‌ഥാനങ്ങളിലേക്ക് മാറ്റാൻ നിർദ്ദേശം. ജനങ്ങളെ സുരക്ഷിത സ്‌ഥാനങ്ങളിലേക്ക് മാറ്റണമെന്ന് ലഫ്. ഗവർണർ മനോജ് സിൻഹ ഡെപ്യൂട്ടി കമ്മീഷണർമാർക്ക് നിർദ്ദേശം നൽകി.

സ്‌ഥിതിഗതികൾ സൂക്ഷ്‌മമായി നിരീക്ഷിച്ച് വരികയാണെന്നും ഏത് സാഹചര്യത്തെയും നേരിടാൻ പൂർണ സജ്‌ജമാണെന്നും സിൻഹ പറഞ്ഞു. ഷെല്ലാക്രമണത്തിന്റെ പശ്‌ചാത്തലത്തിൽ ജമ്മു കശ്‌മീർ മുഖ്യമന്ത്രി ഒമർ അബ്‌ദുല്ല എല്ലാ ജില്ലകളിലെയും ഡെപ്യൂട്ടി കമ്മീഷണർമാരുമായി വീഡിയോ കോൺഫറൻസിങ്ങിലൂടെ അടിയന്തിര യോഗം ചേർന്നു.

അതിർത്തി ജില്ലകൾക്ക് അഞ്ചുകോടി രൂപ വീതവും മറ്റു ജില്ലകൾക്ക് രണ്ടുകോടി രൂപയും അടിയന്തിരമായി അനുവദിക്കാൻ മുഖ്യമന്ത്രി ആവശ്യപ്പെട്ടു. അതിർത്തി പ്രദേശങ്ങളിൽ ജനങ്ങൾക്കായി കൂടുതൽ ഷെൽട്ടറുകളും ബങ്കറുകളും ഒരുക്കണമെന്നും ആവശ്യത്തിനുള്ള ഭക്ഷ്യവസ്‌തുക്കൾ കരുതണമെന്നും അദ്ദേഹം യോഗത്തിൽ പറഞ്ഞു.

Most Read| ആഹാ ഇത് കൊള്ളാലോ, വിൽപ്പനക്കെത്തിച്ച കോഴിയെ കണ്ട് കണ്ണുതള്ളി കടയുടമ!

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE