പിഎം ശ്രീ; ഒടുവിൽ സിപിഐക്ക് വഴങ്ങി സർക്കാർ; കേന്ദ്രത്തിന് കത്ത് നൽകും

പദ്ധതിയിൽ ഇളവ് ആവശ്യപ്പെട്ട് സംസ്‌ഥാന സർക്കാർ കേന്ദ്രത്തിന് കത്ത് നൽകുമെന്നാണ് വിവരം.

By Senior Reporter, Malabar News
Pinarayi Vijayan-Binoy Viswam
Ajwa Travels

തിരുവനന്തപുരം: പിഎം ശ്രീ പദ്ധതിയുമായി ബന്ധപ്പെട്ട വിവാദത്തിൽ സിപിഐയുടെ ഉപാധിക്ക് മുന്നിൽ വഴങ്ങാൻ സിപിഎമ്മും സർക്കാരും. കരാർ തൽക്കാലത്തേക്ക് മരവിപ്പിക്കാൻ നീക്കം തുടങ്ങി. പദ്ധതിയിൽ ഇളവ് ആവശ്യപ്പെട്ട് സംസ്‌ഥാന സർക്കാർ കേന്ദ്രത്തിന് കത്ത് നൽകുമെന്നാണ് വിവരം.

ഇന്ന് രാവിലെ എകെജി സെന്ററിൽ നടന്ന സിപിഎമ്മിന്റെ സംസ്‌ഥാന സെക്രട്ടറിയേറ്റ് യോഗത്തിലാണ് ഇക്കാര്യത്തിൽ ധാരണയായത്. രാവിലെ നടന്ന അടിയന്തിര യോഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ, സിപിഎം ജനറൽ സെക്രട്ടറി എംഎ ബേബി, സംസ്‌ഥാന സെക്രട്ടറി എംവി ഗോവിന്ദൻ, എൽഡിഎഫ് കൺവീനർ ടിപി രാമകൃഷ്‌ണൻ എന്നിവർ പങ്കെടുത്തിരുന്നു.

പിഎം ശ്രീ നടപ്പാക്കാനുള്ള മാനദണ്ഡങ്ങളിൽ ഇളവ് ആവശ്യപ്പെടാനാണ് യോഗത്തിൽ ധാരണയായതെന്നാണ് വിവരം. പദ്ധതിയിൽ നിന്ന് പിൻമാറുന്നുവെന്ന് കാട്ടി സംസ്‌ഥാന സർക്കാർ കേന്ദ്രത്തിന് കത്ത് നൽകണമെന്നാണ് സിപിഐ വച്ചിരുന്നു ഉപാധി. അതേസമയം, സിപിഐ സംസ്‌ഥാന കൗൺസിൽ യോഗം തിരുവനന്തപുരത്ത് തുടരുകയാണ്.

ഇന്ന് വൈകീട്ടത്തെ മന്ത്രിസഭാ യോഗത്തിൽ സിപിഐയുടെ നാല് മന്ത്രിമാരും പങ്കെടുക്കില്ലെന്ന് ഉറപ്പായതോടെയാണ് സമവായ നീക്കവുമായി സിപിഎം കേന്ദ്ര നേതൃത്വം വിഷയത്തിൽ ഇടപെട്ടത്. ഇത് സിപിഎമ്മിന്റെ തന്ത്രപരമായ നീക്കമാണെന്നാണ് വിലയിരുത്തുന്നത്. ഇതിനോട് സിപിഐ എങ്ങനെ പ്രതികരിക്കുമെന്നതാണ് നിർണായകം.

Most Read| നയതന്ത്ര ബന്ധം തുടരാൻ ഇന്ത്യയും ചൈനയും; അതിർത്തി തർക്കത്തിലും ചർച്ച നടത്തി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE