പത്തനംതിട്ട: രാഷ്‍ട്രപതി ദ്രൗപതി മുർമു സഞ്ചരിച്ച ഹെലികോപ്‌ടർ കോൺക്രീറ്റിൽ താഴ്‌ന്നു. പത്തനംതിട്ട പ്രമാടം ഗ്രൗണ്ടിലിറങ്ങിയ ഹെലികോപ്‌ടറാണ് കോൺക്രീറ്റ് ചെയ്‌ത ഹെലിപാഡിൽ താഴ്‌ന്നത്. തുടർന്ന് പോലീസും അഗ്‌നിരക്ഷാ സേനയുമെത്തി ഹെലികോപ്‌ടർ തള്ളി മാറ്റി. ഇന്നലെയാണ് പ്രമാടത്ത് കോൺക്രീറ്റ് ഇട്ടത്.
രാഷ്‍ട്രപതി എത്തുന്ന ഹെലികോപ്‌ടർ നിലയ്‌ക്കലിൽ ഇറക്കാനായിരുന്നു നേരത്തെ തീരുമാനിച്ചിരുന്നത്. എന്നാൽ, അത് പിന്നീട് പ്രമാടത്തേക്ക് മാറ്റുകയായിരുന്നു. 11.50ന് സന്നിധാനത്തെത്തുന്ന രാഷ്‍ട്രപതിയെ കൊടിമരച്ചുവട്ടിൽ തന്ത്രി കണ്‌ഠരര് മഹേഷ് മോഹനര് പൂർണകുംഭം നൽകി സ്വീകരിക്കും. ദർശനത്തിന് ശേഷം ഉച്ചയ്‌ക്ക് 12.20ന് സന്നിധാനത്തെ ഗസ്‌റ്റ് ഹൗസിലെത്തി വിശ്രമിക്കും.
രാത്രിയോടെ ഹെലികോപ്‌ടർ മാർഗം തിരിച്ച് തിരുവനന്തപുരത്ത് എത്തും. പിന്നാലെ ഗവർണർ രാജേന്ദ്ര വിശ്വനാഥ അർലേക്കർ നൽകുന്ന അത്താഴ വിരുന്നിൽ രാഷ്‍ട്രപതി പങ്കെടുക്കും. രാഷ്‍ട്രപതിയുടെ ദർശനത്തോട് അനുബന്ധിച്ച് ശബരിമലയിൽ ദർശനത്തിന് നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. രാഷ്‍ട്രപതി ദർശനം കഴിഞ്ഞ് മടങ്ങുന്നതുവരെ മറ്റു തീർഥാടകർക്ക് നിലയ്‌ക്കലിനപ്പുറം പ്രവേശനമില്ല. 24നാണ് രാഷ്‍ട്രപതി തിരിച്ച് ഡെൽഹിയിലേക്ക് മടങ്ങുക.
Most Read| ഇലകളില്ല, തണ്ടുകളില്ല; ഭൂമിക്കടിയിൽ വളരുന്ന അപൂർവയിനം പൂവ്








































