‘വിദ്യയുടെ അറസ്‌റ്റ് നാടകം’; സർക്കാർ തലത്തിൽ സഹായം ലഭിച്ചെന്ന് രമേശ് ചെന്നിത്തല

അതേസമയം, കേരളത്തിൽ നടക്കുന്നത് ഭ്രാന്തൻ ഭരണമാണെന്ന് കോൺഗ്രസ് നേതാവ് കെ മുരളീധരനും പ്രതികരിച്ചു. വിദ്യയെ ഒളിപ്പിച്ചത് സിപിഎം സംസ്‌ഥാന നേതൃത്വത്തിന്റെ അറിവോടെയാണെന്നാണ് മുരളീധരൻ ആരോപിക്കുന്നത്.

By Trainee Reporter, Malabar News
Ramesh Chennithala
Ajwa Travels

പാലക്കാട്: മഹാരാജാസ് കോളേജിന്റെ പേരിൽ വ്യാജരേഖ ഉണ്ടാക്കിയ കേസിൽ പ്രതിയായ കെ വിദ്യയുടെ അറസ്‌റ്റ് നാടകമെന്ന് മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. തെളിവ് നശിപ്പിക്കാൻ സർക്കാർ തലത്തിൽ വിദ്യക്ക് സഹായം ലഭിച്ചുവെന്നും ചെന്നിത്തല ആരോപിക്കുന്നു. വിഷയത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഒന്നും പ്രതികരിക്കുന്നില്ലായെന്നും രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി.

‘നിഖിലിനും തെളിവ് നശിപ്പിക്കാൻ സമയം കൊടുത്തിരിക്കുകയാണ്. ആർഷോയെ ചോദ്യം ചെയ്‌താൽ നിഖിൽ എവിടെയെന്നറിയാം. നിഖിലിന് സീറ്റ് വാങ്ങിക്കൊടുത്തത് ബാബുജാനാണ്’- ചെന്നിത്തല കൂട്ടിച്ചേർത്തു. അതേസമയം, കേരളത്തിൽ നടക്കുന്നത് ഭ്രാന്തൻ ഭരണമാണെന്ന് കോൺഗ്രസ് നേതാവ് കെ മുരളീധരനും പ്രതികരിച്ചു. വിദ്യയെ ഒളിപ്പിച്ചത് സിപിഎം സംസ്‌ഥാന നേതൃത്വത്തിന്റെ അറിവോടെയാണെന്നാണ് മുരളീധരൻ ആരോപിക്കുന്നത്.

കേരളം രാഷ്‌ട്രീയ സംഘർഷത്തിലേക്ക് നീങ്ങുകയാണ്. ഏത് ആയുധമെടുത്തും ഇതിനെതിരെ പോരാടുമെന്നും മുരളീധരൻ കൂട്ടിച്ചേർത്തു. അതേസമയം, കേസിൽ അറസ്‌റ്റിലായ വിദ്യയെ പ്രാഥമിക ചോദ്യം ചെയ്യലിന് ശേഷം ഇന്ന് ഉച്ചയോടെ മണ്ണാർക്കാട് കോടതിയിൽ ഹാജരാക്കും. മഹാരാജാസിന്റെയല്ല, ഒരു കോളേജിന്റെ പേരിലും വ്യാജരേഖ ഉണ്ടാക്കിയില്ലെന്നാണ് ചോദ്യം ചെയ്യലിൽ വിദ്യ ആവർത്തിക്കുന്നത്. അക്കാദമിക് നിലവാരം കണ്ടാണ് ഓരോ കോളേജിലും പഠിപ്പിക്കാൻ അവസരം ലഭിച്ചതെന്നും, ആരോപണങ്ങൾക്ക് പിന്നിൽ രാഷ്‌ട്രീയ ഗൂഢാലോചന ഉണ്ടെന്നും വിദ്യ അന്വേഷണ സംഘത്തോട് പറഞ്ഞു.

Most Read: അന്തർവാഹിനിയിൽ ഇന്ന് ഉച്ചക്ക് മുൻപ് ഓക്‌സിജൻ തീരും; പ്രതീക്ഷയോടെ ലോകം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE