റേഷൻ കാർഡ്; അനർഹർക്കെതിരെ നടപടി കടുപ്പിച്ച് ജില്ലാ ഭരണകൂടം

By News Desk, Malabar News
Rep. Image
Ajwa Travels

കാസർഗോഡ്: അനർഹമായി മുൻഗണന/ എഎവൈ വിഭാഗം റേഷൻ കാർഡുകൾ കൈവശം വെച്ചിട്ടുള്ളവർ കാർഡ് തിരികെ ഏൽപ്പിച്ചില്ലെങ്കിൽ കടുത്ത നടപടി. അനർഹമായി മുൻഗണനാ കാർഡ് കൈവശം വെച്ചതിന് ഇതുവരെയായി ജില്ലയിൽ 4.51 ലക്ഷം രൂപ പിഴ ഈടാക്കി. പരിശോധനയിൽ പിടിക്കപ്പെട്ടാൽ നിശ്‌ചിത കാലയളവിൽ കൈപ്പറ്റിയ റേഷൻ സാധനങ്ങളുടെ അധിക വിലയാണ് പിഴയൊടുക്കേണ്ടി വരുന്നത്.

2018 ജൂലൈ 27 മുതൽ ഇന്നലെ വരെ 7,727 റേഷൻ കാർഡുകൾ മുൻഗണനാ വിഭാഗത്തിൽ നിന്നും മാറ്റിയിട്ടുണ്ട്. പിഴയില്ലാതെ കാർഡ് തിരികെ ഏൽപ്പിക്കാൻ സമയം അനുവദിച്ച് സർക്കാർ ഉത്തരവിറക്കിയതിന് ശേഷം 638 പേരാണ് കാർഡ് തിരികെ ഏൽപിച്ചത്.

ഈ മാസം 23 വരെ 357 പേർ പട്ടികയിൽ നിന്ന് ഒഴിവായിരുന്നു. കാസർഗോഡ് താലൂക്കിലാണ് ഏറ്റവും കൂടുതൽ പേർ (213) മുൻഗണന കാർഡ് ഉപേക്ഷിച്ചത്. മഞ്ചേശ്വരത്ത് 138 പേരും വെള്ളരിക്കുണ്ടിൽ 85 പേരും മുൻഗണന പട്ടികയിൽ നിന്ന് ഒഴിവായി. നിലവിൽ ജൂൺ 30 വരെയാണ് മുൻഗണനാ കാർഡ് കൈവശം വെച്ചിട്ടുള്ള അനർഹർക്ക് നടപടികൾ ഇല്ലാതെ കാർഡ് തിരികെ സമർപ്പിക്കാൻ സമയം അനുവദിച്ചിട്ടുള്ളത്. അനർഹരായവർ അതാത് താലൂക്ക് സപ്‌ളൈ ഓഫീസുകളിൽ റേഷൻ കാർഡുകൾ സമർപ്പിക്കാനാണ് നിർദ്ദേശം.

Also Read: പരീക്ഷകൾ ഓഫ്‌ലൈനായി നടത്താനുള്ള നീക്കം പിൻവലിക്കണം; കെഎസ്‌യു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE