ശബരിമല സ്വർണകൊള്ള; അടിച്ചുമാറ്റിയത് 200 പവനിലേറെ? അന്വേഷണം ഹൈദരാബാദിലേക്ക്

സ്‌പോൺസർ ഉണ്ണിക്കൃഷ്‌ണൻ പോറ്റിയുടെ പ്രധാന സഹായിയായ ഹൈദരാബാദ് സ്വദേശി നാഗേഷിലേക്കാണ് അന്വേഷണം നീളുന്നത്.

By Senior Reporter, Malabar News
Sabarimala Temple
Ajwa Travels

തിരുവനന്തപുരം: ശബരിമല സ്വർണകൊള്ളയിൽ അന്വേഷണം ഹൈദരാബാദിലേക്ക്. സ്‌പോൺസർ ഉണ്ണിക്കൃഷ്‌ണൻ പോറ്റിയുടെ പ്രധാന സഹായിയായ ഹൈദരാബാദ് സ്വദേശി നാഗേഷിലേക്കാണ് അന്വേഷണം നീളുന്നത്. ശബരിമലയിലെ യഥാർഥ ദ്വാരപാലക ശിൽപ്പപാളികൾ ഇയാൾ കൈവശപ്പെടുത്തുകയോ വിൽക്കുകയോ ചെയ്‌തിരിക്കാമെന്നാണ് പ്രത്യേക അന്വേഷണ സംഘത്തിന്റെ സംശയം.

ഹൈദരാബാദിലെ നാഗേഷിന്റെ സ്‌ഥാപനത്തിലാണ് സന്നിധാനത്ത് നിന്ന് കൊണ്ടുപോയ സ്വർണപ്പാളികൾ ഏറെ ദിവസം സൂക്ഷിച്ചത്. സ്വർണം പൂശാനായി ചെന്നൈയിലെത്തിച്ചതും നാഗേഷാണ്. ഇതിനിടയിലാണ് ശിൽപ്പപാളികളുടെ ഭാരത്തിൽ നാലരകിലോയോളം വ്യത്യാസമുണ്ടായത്. ദ്വാരപാലക ശിൽപ്പ പാളികളിൽ നിന്നുമാത്രം ഉണ്ണിക്കൃഷ്‌ണൻ പോറ്റി അടിച്ചുമാറ്റിയത് 200 പവനിലേറെ സ്വർണമെന്നാണ് അന്വേഷണ സംഘത്തിന്റെ പ്രാഥമിക നിഗമനം.

1999ൽ സ്വർണം പൊഴിഞ്ഞപ്പോൾ 258 പവൻ സ്വർണം ഉണ്ടായിരുന്നെങ്കിൽ ശിൽപ്പപാളികളിൽ ഇപ്പോൾ അവശേഷിക്കുന്നത് 36 പവൻ മാത്രമാണ്. അതായത് 222 പവൻ കുറഞ്ഞു. ഇക്കാര്യത്തിൽ കൂടുതൽ വ്യക്‌തത വരുത്താൻ ഉണ്ണിക്കൃഷ്‌ണൻ പോറ്റിയെ ഉടൻ ചോദ്യം ചെയ്യും. ശബരിമലയിൽ തിരിച്ചെത്തിച്ച് ദ്വാരപാലക പാളികളും തകിടുകളും വ്യാജമാണെന്ന് സംശയിക്കുന്നതാണ് ദേവസ്വം വിജിലൻസ് റിപ്പോർട്.

Most Read| കൗതുകമായി അഞ്ച് തലയുള്ള പന; 30 വർഷമായി സംരക്ഷിച്ച് നാട്ടുകാർ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE