അർജുൻ നീ എവിടെ? തിരച്ചിൽ 12ആം ദിനം- പുഴയിൽ ശക്‌തമായ അടിയൊഴുക്ക്

അർജുന്റെ ലോറിയുടെ സ്‌ഥാനം ഏറെക്കുറെ കൃത്യമായി തിരിച്ചറിഞ്ഞിട്ടുണ്ട്. ഒഴുക്ക് ശക്‌തമായതിനാൽ വലിയ ചങ്ങാടങ്ങൾ പുഴയ്‌ക്ക്‌ മധ്യത്തിൽ സ്‌ഥാപിച്ച ശേഷം തിരച്ചിൽ നടത്താനാണ് ആലോചന.

By Trainee Reporter, Malabar News
arjun missing
Ajwa Travels

ഷിരൂർ: കർണാടകയിലെ ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ കോഴിക്കോട് സ്വദേശി അർജുനെ കണ്ടെത്താനുള്ള തിരച്ചിൽ 12ആം ദിവസത്തിലേക്ക്. ഗംഗാവലി പുഴയുടെ അടിത്തട്ടിലിറങ്ങി പരിശോധന നടത്താനുള്ള ദൗത്യ സംഘത്തിന്റെ ശ്രമങ്ങൾ ഇന്നും തുടരും. കനത്ത മഴയും പുഴയിലെ അടിയൊഴുക്കുമാണ് രക്ഷാപ്രവർത്തനം പ്രതിസന്ധിയിൽ ആക്കുന്നത്.

അർജുന്റെ ലോറിയുടെ സ്‌ഥാനം ഏറെക്കുറെ കൃത്യമായി തിരിച്ചറിഞ്ഞിട്ടുണ്ട്. ഒഴുക്ക് ശക്‌തമായതിനാൽ വലിയ ചങ്ങാടങ്ങൾ പുഴയ്‌ക്ക്‌ മധ്യത്തിൽ സ്‌ഥാപിച്ച ശേഷം തിരച്ചിൽ നടത്താനാണ് ആലോചന. സൈന്യത്തിന്റെ കൂടുതൽ സേവനം ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ ഇന്നലെ പ്രതിരോധ മന്ത്രി രാജ്‌നാഥ്‌ സിങ്ങിന് കത്തയച്ചിരുന്നു. ഇതേത്തുടർന്ന് കൂടുതൽ സംവിധാനങ്ങൾ ഇന്നെത്തും.

ലോറിയിൽ മനുഷ്യസാന്നിധ്യം ഉണ്ടെന്ന് നിർണയിക്കാൻ ഇന്നലെ നടത്തിയ തെർമൽ സ്‌കാനിങ്ങിലും കഴിഞ്ഞിട്ടില്ല. റിട്ട. മേജർ ജനറൽ ഇന്ദ്രബാലന്റെ സംഘം ഇവിടെ പരിശോധന തുടരുന്നുണ്ട്. അർജുൻ ഉൾപ്പടെ മൂന്നുപേരെയാണ് ഇനി കണ്ടെത്താനുള്ളത്. കുന്നിടിഞ്ഞു ദേശീയപാതയിലേക്ക് വീണ 20,000 ടൺ മണ്ണ് ഇതുവരെ നീക്കി.

ദൗത്യം തുടരണമെന്ന കേരളത്തിന്റെ ആവശ്യം അധികൃതരെ അറിയിച്ചിട്ടുണ്ട്. ദൗത്യം പൂർത്തിയാകുംവരെ ഇവിടെ തുടരാൻ കാർവാർ എംഎൽഎയോട് കർണാടക മുഖ്യമന്തി സിദ്ധരാമയ്യ നിർദ്ദേശിച്ചിട്ടുണ്ട്. കൊച്ചി- പനവേൽ ദേശീയപാത 66ൽ മംഗളൂരു- ഗോവ റൂട്ടിൽ അങ്കോളയ്‌ക്ക് സമീപം ഷിരൂരിലാണ് അർജുൻ ഓടിച്ച ലോറി വൻ മണ്ണിടിച്ചിലിൽപ്പെട്ടത്. 16ന് രാവിലെ 8.30നായിരുന്നു അപകടം. കോഴിക്കോട് കണ്ണാടിക്കൽ സ്വദേശിയാണ് അർജുൻ.

Most Read| പുതിയ വന്ദേഭാരത്; കൊച്ചി- ബെംഗളൂരു റൂട്ടിൽ ഈ മാസം 31 മുതൽ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE