ചെന്നൈ: ആറ് മാസം പ്രായമുള്ള കുഞ്ഞിനെ കേരളത്തിലെ ദമ്പതിമാര്‍ക്ക് വിറ്റ സംഭവത്തില്‍ തിരുനെല്‍വേലിയില്‍ അമ്മയടക്കം നാലുപേർ പിടിയിൽ. കുട്ടിയുടെ അമ്മ തങ്ക സെല്‍വി, ദത്തെടുത്ത സെല്‍വകുമാര്‍, ചന്ദന വിന്‍സിയ, ഇടനിലക്കാരനായ മാരിയപ്പന്‍ എന്നിവരെയാണ് പോലീസ് അറസ്‌റ്റ് ചെയ്‌തത്.
കോട്ടയത്തുള്ള ദമ്പതികൾക്കാണ് 1.40 ലക്ഷം രൂപയ്‌ക്ക് കുഞ്ഞിനെ വിട്ടത്. സംഭവം കോട്ടയം ജില്ലാ ശിശു സംരക്ഷണ വിഭാഗത്തിന്റെ ശ്രദ്ധയില്‍ പെട്ടതോടെയാണ് ദത്ത് വിവരങ്ങള്‍ പുറത്ത് വന്നത്. കുട്ടിയെ നിയമ വിരുദ്ധമായാണ് ദത്തെടുത്തതെന്ന് ദമ്പതികള്‍ മൊഴി നല്‍കി. തുടര്‍ന്ന് തിരുനെല്‍വേലി ജില്ലാ ശിശു സംരക്ഷണ വകുപ്പ് പോലീസില്‍ വിവരമറിക്കുകയായിരുന്നു.
13 വര്‍ഷങ്ങള്‍ക്ക് മുമ്പ് തങ്ക സെല്‍വിയുടെ ഭര്‍ത്താവ് മരിച്ചിരുന്നു. ഇവര്‍ക്ക് രണ്ട് പെണ്‍മക്കള്‍ ഉണ്ട്. രണ്ട് വര്‍ഷം മുമ്പാണ് അര്‍ജുനന്‍ എന്നയാളെ തങ്ക സെല്‍വി വിവാഹം ചെയ്യുന്നത്. ഇതില്‍ ജനിച്ച പെണ്‍കുഞ്ഞിനെയാണ് വിൽപന നടത്തിയത്. ഓട്ടോ ഡ്രൈവരായ മാരിയപ്പന്റെ സഹായത്തോടെയാണ് കുഞ്ഞിനെ വിറ്റത്.
Most Read: കോവിഡ് വാക്‌സിൻ ഇടവേള കുറച്ചിട്ടില്ലെന്ന് കേന്ദ്ര സർക്കാർ