ന്യൂഡെൽഹി: സൂര്യനെല്ലി കേസിൽ മുഖ്യപ്രതി എസ് ധര്‍മരാജന്റെ ജാമ്യാപേക്ഷ ഇന്ന് സുപ്രീം കോടതി പരിഗണിക്കും. ജസ്‌റ്റിസ് എസ്‌കെ കൗള്‍ അധ്യക്ഷനായ ബെഞ്ചാണ് ജാമ്യാപേക്ഷ പരിഗണിക്കുന്നത്. അതേസമയം ധര്‍മരാജന് ജാമ്യം അനുവദിക്കരുതെന്ന് സംസ്‌ഥാന സര്‍ക്കാര്‍ കോടതിയെ അറിയിച്ചിരുന്നു.
കൂട്ടബലാൽസംഗ കേസില്‍ ജീവപര്യന്തം കഠിന തടവ് ശിക്ഷ ലഭിച്ച ധര്‍മരാജന് ജാമ്യമോ പരോളോ ലഭിച്ചാല്‍ ഇയാൾ ഒളിവില്‍ പോകാന്‍ സാധ്യതയുണ്ടെന്ന് സര്‍ക്കാര്‍ അറിയിച്ചു. 2005ല്‍ ജാമ്യത്തിലിറങ്ങിയ പ്രതി ഏഴുവര്‍ഷത്തോളം ഒളിവില്‍ പോയിരുന്നെന്നും പിന്നീട് 2013 ഫെബ്രുവരിയില്‍ കര്‍ണാടകയില്‍ നിന്നാണ് ഇയാൾ പിടിയിലായതെന്നും സർക്കാർ ചൂണ്ടിക്കാട്ടി. കൂടാതെ പ്രതി പുറത്തിറങ്ങിയാൽ ഇരയെ ഭീഷണിപ്പെടുത്താൻ സാധ്യതയുണ്ടന്നും സംസ്‌ഥാന സർക്കാർ കോടതിയെ ധരിപ്പിച്ചിട്ടുണ്ട്.
കോവിഡ് വ്യാപനം ചൂണ്ടിക്കാട്ടിയാണ് ധർമരാജൻ ജാമ്യം ആവശ്യപ്പെടുന്നത്. എന്നാൽ ഇയാളെ പാര്‍പ്പിച്ചിരിക്കുന്ന പൂജപ്പുര ജയിലില്‍ നിലവില്‍ കോവിഡ് വ്യാപന സാഹചര്യമില്ലെന്നും സര്‍ക്കാര്‍ ചൂണ്ടിക്കാട്ടി.
Read also: തെരുവുനായ്‌ക്കളുടെ കൂട്ടക്കൊല; സ്വമേധയാ എടുത്ത കേസ് ഹൈക്കോടതി വീണ്ടും പരിഗണിക്കും







































