തെരുവുനായ്‌ക്കളുടെ കൂട്ടക്കൊല; സ്വമേധയാ എടുത്ത കേസ് ഹൈക്കോടതി വീണ്ടും പരിഗണിക്കും

By News Desk, Malabar News

കൊച്ചി: തിരുവനന്തപുരത്തും കാക്കനാടും തെരുവുനായ്‌ക്കളെ ക്രൂരമായി കൊന്ന സംഭവത്തില്‍ ഹൈക്കോടതി സ്വമേധയാ എടുത്ത കേസ് ഇന്ന് വീണ്ടും പരിഗണിക്കും. വളര്‍ത്തുമൃഗങ്ങള്‍ക്ക് ലൈസന്‍സ് ഏര്‍പ്പെടുത്തുന്നതുമായി ബന്ധപ്പെട്ട നടപടികള്‍ വേഗത്തിലാക്കാന്‍ സര്‍ക്കാരിന് കോടതി നിര്‍ദേശം നല്‍കിയിട്ടുണ്ട്. കൂടാതെ തെരുവുനായ്‌ക്കൾക്ക് ഭക്ഷണം നല്‍കുന്ന കാര്യത്തിലും സര്‍ക്കാര്‍ നടപടിയെടുക്കണമെന്നാണ് ഡിവിഷന്‍ ബെഞ്ചിന്റെ നിർദ്ദേശം.

നിലവില്‍ സംസ്‌ഥാനത്ത് തെരുവ് നായ്‌ക്കള്‍ക്കായി ഏഴ് അംഗീകൃത സംരക്ഷണ കേന്ദ്രങ്ങള്‍ മാത്രമാണുള്ളതെന്ന് അമിക്കസ് ക്യൂറി കോടതിയെ അറിയിക്കുകയും ചെയ്‌തിട്ടുണ്ട്. ജസ്‌റ്റിസുമാരായ എ കെ ജയശങ്കരന്‍ നമ്പ്യാര്‍, പി ഗോപിനാഥ് എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ചാണ് കേസ് പരിഗണിക്കുക.

കഴിഞ്ഞ മാസമാണ് തൃക്കാക്കര നഗരസഭയില്‍ തെരുവുനായ്‌ക്കളെ വിഷം നല്‍കി കൂട്ടത്തോടെ കൊന്നത്. സംഭവത്തില്‍ നഗരസഭ അധ്യക്ഷ ഉള്‍പ്പടെയുള്ളവര്‍ക്ക് എതിരെ പ്രതികള്‍ മൊഴി നല്‍കിയിരുന്നു. മൂന്നു തമിഴ്‌നാട് സ്വദേശികളാണ് നായകളെ അടിച്ചുകൊന്ന് പിക്കപ്പ് വാനില്‍ കയറ്റി കൊണ്ടുപോയത്. സംഭവത്തിൽ നഗരസഭക്ക് പങ്കുണ്ടെന്ന് തെളിഞ്ഞാൽ കർശന നടപടിയുണ്ടാകുമെന്നും ഹൈക്കോടതി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

Also Read: കെഎം ബഷീർ കൊലപാതക കേസ്; വിചാരണ നടപടികൾ ഇന്ന് തുടങ്ങും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE