തിരുവനന്തപുരം: മാദ്ധ്യമ പ്രവർത്തകൻ കെഎം ബഷീറിനെ വാഹനമിടിച്ച് കൊലപ്പെടുത്തിയ കേസ് ഇന്ന് കോടതി പരിഗണിക്കും. തിരുവനന്തപുരം സെഷൻസ് കോടതിയാണ് കേസ് പരിഗണിക്കുക. വിചാരണ നടപടികൾക്കായി കേസ് സെഷൻസ് കോടതിയിലേക്ക് മാറിയതിന് ശേഷം ആദ്യമായാണ് പരിഗണിക്കുന്നത്.
വിചാരണ നടപടികൾ നടക്കുന്ന സാഹചര്യത്തിൽ കേസിലെ ഒന്നാം പ്രതിയായ ഐഎഎസ് ഉദ്യോഗസ്‌ഥൻ ശ്രീറാം വെങ്കിട്ടരാമൻ, രണ്ടാം പ്രതി വഫ ഫിറോസ് എന്നിവരോട് കോടതിയിൽ ഹാജരാകണമെന്ന് നിർദ്ദേശം നൽകിയിട്ടുണ്ട്. കേസിൽ കുറ്റപത്രം സമർപ്പിച്ച് ഒന്നര വർഷം പിന്നിട്ടപ്പോഴാണ് വിചാരണ നടപടികൾ ആരംഭിക്കുന്നത്.
2019 ഓഗസ്‌റ്റ് 3ആം തീയതി പുലർച്ചെയാണ് മാദ്ധ്യമ പ്രവർത്തകനായ കെഎം ബഷീർ വാഹനമിടിച്ച് മരിക്കുന്നത്. ശ്രീറാം വെങ്കിട്ടരാമൻ ആയിരുന്നു ബഷീറിനെ ഇടിച്ച കാർ ഓടിച്ചിരുന്നത്. കൂടാതെ കാറിന്റെ ഉടമയായ വഫ ഫിറോസും സംഭവ സമയത്ത് ഒപ്പമുണ്ടായിരുന്നു.
Read also: നിയമസഭാ കയ്യാങ്കളി കേസ്; സിജെഎം കോടതി ഇന്ന് പരിഗണിക്കും