തിരുവനന്തപുരം: നിയമസഭാ കയ്യാങ്കളി കേസ് തിരുവനന്തപുരം സിജെഎം കോടതി ഇന്ന് പരിഗണിക്കും. പ്രതിപ്പട്ടികയിൽ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് മന്ത്രി വി ശിവൻകുട്ടി, ഇപി ജയരാജൻ, കെടി ജലീൽ, കെ അജിത്ത്, സികെ സദാശിവൻ, കുഞ്ഞഹമ്മദ് മാസ്‌റ്റർ എന്നിവർ കോടതിയിൽ വിടുതൽ ഹരജി സമർപ്പിച്ചിരുന്നു. എന്നാൽ പ്രതികൾ വിചാരണ നേരിടണമെന്ന് സുപ്രീം കോടതി ഉത്തരവുള്ളതിനാൽ ഹരജി അപ്രസക്‌തമാകും.
വിടുതൽ ഹരജിക്കെതിരെ കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല തടസ ഹരജി നൽകുമെന്നാണ് സൂചന. കേസിൽ സ്‌പെഷ്യൽ പ്രോസിക്യൂട്ടറെ ഉടൻ നിയമിക്കുമെന്നും റിപ്പോർട്ടുണ്ട്. വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി ഉൾപ്പെടെ ആറു പ്രതികളും വിചാരണ നേരിടണമെന്ന് സുപ്രീം കോടതി വ്യക്‌തമാക്കിയിരുന്നു. കേസ് പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ ഹരജിയില്‍ സർക്കാരിന് രൂക്ഷ വിമർശനമാണ് സുപ്രീം കോടതിയിൽ നിന്ന് ഏറ്റുവാങ്ങേണ്ടി വന്നത്.
Read also: സംസ്‌ഥാനത്തും വിദ്യാലയങ്ങൾ തുറക്കാൻ ആലോചന; തീരുമാനം തിരക്കിട്ട് നടപ്പാക്കില്ല