പാലക്കാട്: ശ്രീനിവാസൻ വധക്കേസിൽ ആറംഗസംഘത്തിലെ പ്രധാനിയായ ഒരാൾകൂടി പിടിയിൽ. കോങ്ങാട് സ്വദേശി ബിലാലാണ് പിടിയിലായത്. കൊലപാതക ശേഷം ഒളിവിൽ കഴിഞ്ഞ പ്രതിയാണ് പിടിയിലായത്. കേസിൽ കഴിഞ്ഞ ദിവസം അറസ്‌റ്റിലായ മൂന്ന് പേരെ റിമാൻഡ് ചെയ്‌തിരുന്നു. നേരിട്ട് കൃത്യത്തിൽ പങ്കെടുത്തയാളാണ് പിടിയിലായ ബിലാൽ.
പ്രതിപ്പട്ടികയിലുള്ളവരുടെ എണ്ണം ഇനിയും വർധിച്ചേക്കുമെന്നാണ് സൂചന. പ്രതികൾ പാലക്കാട് പോപ്പുലർ ഫ്രണ്ടിന്റെ ശക്‌തി കേന്ദ്രങ്ങളിലുണ്ടെന്നാണ് പോലീസിന് ലഭിക്കുന്ന വിവരം. പ്രതികൾക്ക് സഹായമെത്തിക്കാൻ വലിയൊരു സംഘമാണ് പ്രവർത്തിക്കുന്നതെന്ന് പോലീസ് പറയുന്നു. ഇനി മറ്റ് പ്രതികൾ എളുപ്പത്തിൽ വലയിലാകുമെന്നാണ് പോലീസ് വിലയിരുത്തൽ.
ശ്രീനിവാസന്‍ വധക്കേസിലെ പ്രധാന പ്രതികള്‍ കേരളം വിട്ടുപോയിട്ടില്ലെന്ന് ഐജി അശോക് യാദവ് ഇന്നലെ വ്യക്‌തമാക്കിയിരുന്നു. ഇന്നലെ പിടിയിലായ മൂന്ന് പേര്‍ ശംഖുവാരത്തോട് സ്വദേശികളാണ്. ഗൂഢാലോചനയില്‍ പങ്കാളികളായവരും വാഹനമെത്തിച്ചവരുമാണ് കസ്‌റ്റഡിയിലായത്. സുബൈര്‍ വധക്കേസ് പ്രതികളെ കസ്‌റ്റഡിയില്‍ എടുക്കാന്‍ ഉടന്‍ അപേക്ഷ നല്‍കുമെന്നും ഐജി ഇന്നലെ അറിയിച്ചു.
Read Also: വാക്‌സിൻ കെട്ടികിടക്കുന്നു; കോവിഷീൽഡ് ഉൽപാദനം നിർത്തി