പാലക്കാട്: ആര്‍എസ്എസ് പ്രവര്‍ത്തകന്‍ ശ്രീനിവാസന്റെ കൊലപാതകത്തിന്റെ പശ്‌ചാത്തലത്തില്‍ എസ്‌ഡിപിഐ, പോപ്പുലര്‍ ഫ്രണ്ട് ഓഫിസുകളില്‍ പോലീസിന്റെ വ്യാപക പരിശോധന. പട്ടാമ്പിയിലെ എസ്‌ഡിപിഐ സ്വാധീന മേഖലകളിലെ ഓഫിസുകളിലാണ് പോലീസ് പരിശോധന നടത്തുന്നത്.
ശ്രീനിവാസന്‍ കൊലക്കേസ് പ്രതികള്‍ പാലക്കാട് പോപ്പുലര്‍ ഫ്രണ്ടിന്റെ ശക്‌തികേന്ദ്രങ്ങളിലുണ്ടെന്ന് പോലീസിന് വിവരം ലഭിച്ചിരുന്നു. ഇതിന്റെ കൂടി അടിസ്‌ഥാനത്തിലാണ് വ്യാപക പരിശോധനകള്‍ നടത്തിയത്. പട്ടാമ്പി സ്വദേശിയാണ് കൊലപാതകം ആസൂത്രണം ചെയ്‌തതെന്ന വിവരവും പോലീസിന് മുന്നിലുണ്ട്.
ശ്രീനിവാസന്‍ വധത്തില്‍ ഇനിയും പ്രതികള്‍ പിടിയിലാകാനുണ്ട്. കേസില്‍ രണ്ട് പേര്‍ കൂടി അല്‍പ സമയം മുന്‍പ് പോലീസിന്റെ പിടിയിലായിരുന്നു. കസ്‌റ്റഡിയിലെടുത്ത ഇഖ്ബാല്‍, ഫയാസ് എന്നിവരുടെ അറസ്‌റ്റും രേഖപ്പെടുത്തിയിട്ടുണ്ട്. കൊലയാളി സംഘത്തിലെ അഞ്ച് പേരെക്കുറിച്ച് കൃത്യമായി വിവരം ലഭിച്ചെന്നും ഐജി അശോക് യാദവ് അറിയിച്ചു.
അതേസമയം, കൊലപാതകങ്ങളുടെ പശ്‌ചാത്തലത്തില്‍ പാലക്കാട് ജില്ലയിൽ പ്രഖ്യാപിച്ച നിരോധനാജ്‌ഞ ഏപ്രിൽ 24 വരെ നീട്ടി ജില്ലാ കളക്‌ടർ ഇന്നലെ ഉത്തരവിട്ടിരുന്നു. ഏപ്രിൽ 16ന് പ്രഖ്യാപിച്ച നിരോധനാജ്‌ഞയാണ് ഇപ്പോൾ നീട്ടിയത്.
Most Read: കേരളത്തിലെ ഉന്നത വിദ്യാഭ്യാസ സംവിധാനം മോശമാണെന്ന് ഗവർണർ