തിരുവനന്തപുരം: കേരളത്തിലെ ഉന്നത വിദ്യാഭ്യാസ സംവിധാനത്തിനെതിരെ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. സംസ്‌ഥാനത്തെ ഉന്നത വിദ്യാഭ്യാസം മോശമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. കണ്ണൂർ സർവകലാശാല പരീക്ഷയിൽ ചോദ്യപേപ്പർ ആവർത്തിച്ചതിന്റെ പശ്‌ചാത്തലത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്‌തമാക്കിയത്. കൂടാതെ ചോദ്യം ആവർത്തിച്ചത് കഴിവുകേടാണെന്നും, ഇക്കാര്യത്തിൽ അടിയന്തിരമായി ഇടപെടുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ചോദ്യപേപ്പർ ആവർത്തിച്ചതിന്റെ ധാർമികമായ ഉത്തരവാദിത്വം ആരെങ്കിലും ഏറ്റെടുത്തേ മതിയാകൂ എന്നും ഗവർണർ വ്യക്‌തമാക്കി. അതേസമയം ചോദ്യപേപ്പർ ആവർത്തനത്തിന്റെ പേരിൽ റദ്ദാക്കിയ പരീക്ഷകൾ മേയിൽ നടത്തുമെന്ന് കണ്ണൂർ സർവകലാശാലാ അധികൃതർ അറിയിച്ചു. കൂടാതെ വീഴ്‌ച വരുത്തിയ അധ്യാപകർക്കെതിരെ നടപടി സ്വീകരിക്കുമെന്നും പരീക്ഷ കൺട്രോളർ വ്യക്‌തമാക്കി.
ചോദ്യപേപ്പർ ആവർത്തിച്ചതിനെ തുടർന്ന് മൂന്നാം സെമസ്‌റ്റർ സൈക്കോളജി പരീക്ഷകളാണ് റദ്ദാക്കിയത്. 2020ലെ അതേ ചോദ്യപേപ്പർ ഇത്തവണയും ആവർത്തിക്കുകയായിരുന്നു. തുടർന്ന് ഈ പരീക്ഷ റദ്ദാക്കുകയും ചോദ്യപേപ്പർ വീഴ്‌ചയിൽ പരീക്ഷ കൺട്രോളറോട് വൈസ് ചാൻസലർ റിപ്പോർട് തേടുകയും ചെയ്‌തിരുന്നു.
Read also: 402 ആശുപത്രികളില്‍ ഇ ഹെല്‍ത്ത് സംവിധാനം; മന്ത്രി വീണാ ജോര്‍ജ്