തൃശൂർ: ശബരിമല തിരഞ്ഞെടുപ്പ് പ്രചാരണ വിഷയമല്ല, വൈകാരിക വിഷയമാണെന്ന് തൃശൂരിലെ എൻഡിഎ സ്ഥാനാർഥി സുരേഷ് ഗോപി. സുപ്രീം കോടതി വിധി ആയുധമാക്കി എന്ത് തോന്നിവാസമാണ് ഇവിടെ കാണിച്ചതെന്ന് എല്ലാവർക്കും അറിയാം, ആ തോന്നിവാസികളെ ജനാധിപത്യ രീതിയിൽ വകവരുത്തണമെന്നും സുരേഷ് ഗോപി പറഞ്ഞു. മണ്ഡലത്തിൽ പ്രചാരണത്തിന് എത്തിയ സുരേഷ് ഗോപി ക്ഷേത്ര ദർശനത്തിന് ശേഷം മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു.
ശബരിമല പ്രചാരണ വിഷയമല്ല, അത് വികാര വിഷയമാണ്. ആ വികാരം പേറുന്നവരിൽ ഹിന്ദുക്കളല്ല കൂടുതൽ. എല്ലാവർക്കും ആ ഭയപ്പാടുണ്ട്. അത് കഴിഞ്ഞപ്പോൾ വിവിധ ക്രിസ്തീയ സഭകളിൽ ആ ഭയപ്പാട് കണ്ടു, സുരേഷ് ഗോപി പറഞ്ഞു. ശബരിമല ജനങ്ങളുടെ വിഷയമാണെന്നും ബിജെപിയുടെയോ കോൺഗ്രസിന്റെയോ വിഷയമല്ലെന്നും മറ്റുള്ളവർക്ക് അതേക്കുറിച്ച് ചിന്തിക്കാൻ പോലും അവകാശമില്ലെന്നും സുരേഷ് ഗോപി കൂട്ടിച്ചേർത്തു.
Read also: ഗുരുവായൂരിൽ ഡിഎസ്ജെപിക്ക് എൻഡിഎ പിന്തുണ; പ്രഖ്യാപനം ഇന്നുണ്ടായേക്കും







































