തിരുവനന്തപുരം: കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ ഇടത് പാർട്ടി തോൽവി നേരിട്ട മണ്ഡലങ്ങളിൽ സിപിഎമ്മിനെതിരെ ഗുരുതര ആരോപണങ്ങളുമായി സിപിഐ അവലോകന റിപ്പോർട്. കുണ്ടറ നിയമസഭാ മണ്ഡലത്തിലെ ഇടത് തോൽവിക്ക് കാരണം എൽഡിഎഫ് സ്‌ഥാനാർഥിയായ മേഴ്‌സിക്കുട്ടിയമ്മയുടെ സ്വഭാവരീതിയാണെന്ന് റിപ്പോർട്ടിൽ വ്യക്‌തമാക്കുന്നത്.
അതേസമയം യുഎഡിഫ് സ്‌ഥാനാര്‍ഥി പിസി വിഷ്‌ണുനാഥ് വിനയശീലനാണ്. ഇത് വോട്ടര്‍മാര്‍ക്കിടയിൽ ചര്‍ച്ചയായെന്നും സിപിഐ റിപ്പോർട്ടിൽ പറയുന്നുണ്ട്. കൂടാതെ പാലാ മണ്ഡലത്തിൽ ജോസ് കെ മാണി തോൽക്കാൻ ഉണ്ടായ കാരണം അദ്ദേഹത്തിന് ജനകീയത ഇല്ലാത്തത് കൊണ്ടാണെന്നും സിപിഐ ആരോപിച്ചു. ഒപ്പം കരുനാഗപ്പള്ളി, ഹരിപ്പാട് മണ്ഡലങ്ങളിൽ സിപിഐഎമ്മിന് വീഴ്‌ചയുണ്ടായെന്നും സിപിഐ റിപ്പോർട്ടിൽ വ്യക്‌തമാക്കി.
കൊല്ലം എംഎൽഎയായ മുകേഷിനെതിരെയും സിപിഐ രൂക്ഷവിമർശനം റിപ്പോർട്ടിൽ ഉന്നയിച്ചിട്ടുണ്ട്. പീരുമേട്ടിലും മണ്ണാർക്കാട്ടും സംഘടനാപരമായ വീഴ്‌ചയുണ്ടായെന്നും സിപിഐ വിലയിരുത്തി. അവലോകന റിപ്പോർട്ടിൽ സിപിഎമ്മിനെതിരെ രൂക്ഷവിമർശനം ഉന്നയിച്ചതിനിടയിലാണ് യുഡിഎഫ് സ്‌ഥാനാർഥിയായ പിസി വിഷ്‌ണുനാഥിനെ സിപിഐ പ്രശംസിച്ചത്.
Read also: കോവിഡ് വാക്‌സിൻ മാനസിക ആരോഗ്യം മെച്ചപ്പെടുത്താൻ സഹായിക്കും; റിപ്പോർട്