താലൂക്ക് ഓഫിസ് തീപിടിത്തം; പ്രതിയെ കോഴിക്കോട് കുതിരവട്ടത്തേക്ക് മാറ്റി

By Trainee Reporter, Malabar News
fire in taluk office vatakara
Ajwa Travels

കോഴിക്കോട്: വടകര താലൂക്ക് ഓഫിസിന് തീയിട്ട കേസിലെ പ്രതിയായ ആന്ധ്രാ സ്വദേശി സതീഷ് നാരായണനെ കോഴിക്കോട് കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റി. കേസിൽ റിമാൻഡിലായ സതീഷ് ജയിലിൽ മാനസിക അസ്വാസ്‌ഥ്യം പ്രകടമാക്കുന്ന രീതിയിൽ പെരുമാറിയ സാഹചര്യത്തിൽ കോഴിക്കോട് മെഡിക്കൽ കോളേജിലെ മാനസികാരോഗ്യ വിദഗ്‌ധന്റെ നിർദ്ദേശ പ്രകാരമാണ് പ്രതിയെ കുതിരവട്ടത്തേക്ക് മാറ്റിയത്. ഡോക്‌ടറുടെ വിശദീകരണം പോലീസ് രേഖപ്പെടുത്തും. ശേഷമായിരിക്കും തുടർനടപടികൾ സ്വീകരിക്കുക.

സതീഷിന്റെ മാതാപിതാക്കളുമായി വടകര പോലീസ് ഫോൺ വഴി ബന്ധപ്പെട്ടിരുന്നു. സതീഷ് വർഷങ്ങൾക്ക് മുൻപ് മാനസിക അസ്വാസ്‌ഥ്യങ്ങൾ പ്രകടിപ്പിക്കുകയും ചികിൽസ നടത്തുകയും ചെയ്‌തിരുന്നതായി രക്ഷിതാക്കൾ പോലീസിനെ അറിയിച്ചിട്ടുണ്ട്. അതേസമയം, സതീഷ് നാരായണന്റെ പ്രവർത്തനങ്ങളെ കുറിച്ച് അന്വേഷിക്കാൻ പോലീസ് സംഘം ഹൈദരാബാദിലേക്ക് പോകാൻ തീരുമാനിച്ചിട്ടുണ്ട്.

ഹൈദരാബാദിൽ കാർ കത്തിച്ച കേസിൽ സതീഷ് ജയിൽവാസം അനുഭവിച്ചിട്ടുണ്ട്. ഇയാൾക്ക് ഏതെങ്കിലും ഗ്രൂപ്പുകളുമായി ബന്ധമുണ്ടോ എന്ന കാര്യങ്ങളും അന്വേഷിക്കും. ഈ മാസം 17ന് ആണ് വടകര താലൂക്ക് ഓഫിസിന് തീപിടിച്ചത്. ആന്ധ്രാ സ്വദേശി സതീഷ് നാരായണനാണ് തീപിടിത്തത്തിന് പിന്നിലെന്നാണ് പോലീസിന്റെ നിഗമനം. ഇതിന് മുൻപ് നടന്ന തീപിടുത്ത ദിവസത്തെ സിസിടിവി ദൃശ്യങ്ങളിൽ നിന്നാണ് സതീഷിലേക്ക് പോലീസ് എത്തിച്ചേർന്നത്. കേസിൽ സതീഷ് മാത്രമാണ് അറസ്‌റ്റിലായത്‌.

Most Read: പഞ്ചാബിലെ കോടതിയിൽ സ്‌ഫോടനം; രണ്ട് പേർ മരിച്ചു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE