യുക്രൈനിൽ നിന്നെത്തിയ വിദ്യാർഥികളുടെ തുടർപഠനത്തിനായി പത്ത് കോടി

By News Desk, Malabar News
Do not cross the Shehini border into Poland; Embassy with new warning
Photo Courtesy: PTI
Ajwa Travels

തിരുവനന്തപുരം: യുദ്ധം രൂക്ഷമായതിനെ തുടർന്ന് യുക്രൈനിൽ നിന്ന് തിരികെ നാട്ടിലെത്തിയ വിദ്യാർഥികളുടെ തുടർപഠനത്തിനായി കേന്ദ്രസർക്കാർ ഇടപെടണമെന്ന് മന്ത്രി കെഎൻ ബാലഗോപാൽ. മടങ്ങിയെത്തിയ വിദ്യാർഥികളുടെ തുടർപഠനം ഉൾപ്പടെയുള്ള കാര്യങ്ങൾ ഏകോപിപ്പിക്കാൻ നോർക്കയുടെ നേതൃത്വത്തിൽ പ്രത്യേക സെൽ പ്രവർത്തിക്കുമെന്ന് മന്ത്രി പറഞ്ഞു.

ഇതിനായി പത്ത് കോടി രൂപ വകയിരുത്തിയിട്ടുണ്ടെന്നും ബജറ്റ് അവതരണത്തിൽ മന്ത്രി പ്രഖ്യാപിച്ചു. വിദേശരാജ്യങ്ങളിൽ പഠിക്കുന്ന മലയാളി വിദ്യാർഥികളുടെ വിവരങ്ങൾ അടങ്ങുന്ന പ്രത്യേക ഡാറ്റ ബാങ്ക് നോർക്ക വകുപ്പ് തയ്യാറാക്കുമെന്നും മന്ത്രി അറിയിച്ചു.

യുക്രൈനിൽ കുടുങ്ങിക്കിടക്കുന്ന മലയാളി വിദ്യാർഥികളുടെ കണക്ക് പുറത്തുവന്നപ്പോഴാണ് ഇത്തരമൊരു ഡാറ്റ ബാങ്കിന്റെ ആവശ്യകത തിരിച്ചറിഞ്ഞത്. യുദ്ധഭൂമിയിൽ നിന്ന് 3123 മലയാളികളെ 15 ചാർട്ടേഡ് വിമാനങ്ങളിലായി കേരളത്തിൽ സുരക്ഷിതമായി തിരിച്ചെത്തിച്ചുവെന്നും മന്ത്രി വിശദീകരിച്ചു.

Most Read: സ്‌ത്രീകൾക്കും ട്രാൻസ്‌ ജെൻഡേഴ്‌സിനും സാമൂഹ്യനീതി ഉറപ്പാക്കും; 14 പദ്ധതികൾ പ്രഖ്യാപിച്ചു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE