തിരുവനന്തപുരം: നാവായിക്കുളത്ത് പതിനൊന്നുകാരനെയും പിതാവിനെയും മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ഇളയ കുട്ടിയുടെ മൃതദേഹവും കണ്ടെത്തി. പിതാവിന്റെ മൃതദേഹം കണ്ടെത്തിയ കുളത്തില്‍ നിന്നാണ് ഇളയ കുട്ടിയുടെ മൃതദേഹവും കണ്ടെത്തിയത്. പിതാവ് സഫീര്‍ മക്കളെ കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്തെന്നാണ് പൊലീസ് നിഗമനം.
മൂത്ത മകന് അല്‍ത്താഫിനെ (11) കഴുത്തറുത്ത നിലയില്‍ വീട്ടില്‍ നിന്നും സഫീറിന്റെ മൃതദേഹം ആറാട്ട് കുളത്തില്‍ നിന്നുമാണ് കണ്ടെത്തിയത്. ഇളയ മകന് അന്‍ഷാദിന്റെ (7) മൃതദേഹമാണ് അവസാനം കണ്ടെത്തിയത്. കുടുംബ പ്രശ്നമാണ് സംഭവത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. സഫീറും ഭാര്യയും മാസങ്ങളായി അകന്ന് താമസിക്കുകയായിരുന്നു.
സഫീറിന്റെ ഓട്ടോറിക്ഷ ആറാട്ട് കുളത്തിന് സമീപം കണ്ടെത്തിയിരുന്നു. ഇതേ തുടര്‍ന്നാണ് ആറാട്ട് കുളത്തില്‍ അഗ്നിസുരക്ഷാ സേനയും നാട്ടുകാരും ചേര്‍ന്ന് തെരച്ചില്‍ നടത്തിയത്.
Read also: 11കാരന് കഴുത്തറുത്ത് കൊല്ലപ്പെട്ട നിലയില്‍; പിതാവിന്റെ മൃതദേഹം കുളത്തിൽ