ചൂരണി മേഖലയിലെ തർക്കമില്ലാത്ത ഭൂമിയിൽ ജണ്ട കെട്ടാൻ വനംവകുപ്പ് തീരുമാനം

By Desk Reporter, Malabar News
land-in-the-Churani-area take forest department
Ajwa Travels

കോഴിക്കോട്: കാവിലുംപാറ പഞ്ചായത്തിലെ ചൂരണി മേഖലയിലെ ഭൂമിയിൽ ജണ്ട കെട്ടാൻ വനംവകുപ്പ് തീരുമാനം. കർഷകരുടെ കൈവശമുള്ള രേഖകൾ പരിശോധിച്ച് ഭൂമിയിൽ സർവേ നടത്തി തർക്കമില്ലാത്ത സ്‌ഥലത്ത് ജണ്ട സ്‌ഥാപിക്കാനാണ് തീരുമാനിച്ചത്. ഇകെ വിജയൻ എംഎൽഎയുടെ അധ്യക്ഷതയിൽ ചേർന്ന വനം വകുപ്പ് ഉദ്യോഗസ്‌ഥരുടെയും ജനപ്രതിനിധികളുടെയും കർഷകരുടെയും യോഗത്തിലാണ് തീരുമാനം കൈക്കൊണ്ടത്.

വനം അതിർത്തിയിലുള്ള സ്‌ഥലം കർഷകർക്ക് താൽപര്യമുണ്ടെങ്കിൽ വനം വകുപ്പിന് വിട്ടുകൊടുക്കാം. ഇങ്ങനെ വിട്ടുകൊടുക്കുന്ന ഭൂമിക്ക് അർഹമായ നഷ്‌ടപരിഹാരം നൽകുമെന്ന് ഡിഎഫ്ഒ എം രാജീവൻ യോഗത്തിൽ വ്യക്‌തമാക്കി. എംഎൽഎ, ഡിഎഫ്ഒ എന്നിവർ ചൂരണി പ്രദേശം സന്ദർശിച്ചു. 6 മാസം മുൻപ് ചൂരണിയിലെ 12 കർഷകരുടെ ഭൂമിയിൽ ജണ്ട കെട്ടാനുള്ള വനം വകുപ്പിന്റെ നീക്കം നാട്ടുകാരുടെ എതിർപ്പിനെ തുടർന്ന് നിർത്തി വച്ചിരുന്നു.

തുടർന്ന് കഴിഞ്ഞ മാസം എംഎൽഎ വനം വകുപ്പ് ഉദ്യോഗസ്‌ഥരുടെ യോഗം വിളിച്ചു ചേർത്ത് കർഷകരുടെ രേഖകൾ വനം വകുപ്പിന് നൽകാൻ തീരുമാനിച്ചു. ഇതേ തുടർന്നാണ് ഇന്നലെ വീണ്ടും പഞ്ചായത്ത് ഓഫിസിൽ എംഎൽഎയുടെ അധ്യക്ഷതയിൽ യോഗം വിളിച്ചു ചേർത്തത്. പഞ്ചായത്ത് പ്രസിഡണ്ട് പിജി ജോർജ്, വൈസ് പ്രസിഡണ്ട് അന്നമ്മ ജോർജ്, വാർഡ് മെമ്പർ പി അനിൽകുമാർ, എആർ വിജയൻ, റോബിൻ ജോസഫ്, ബോബി മൂക്കൻതോട്ടം, പിഎസ് രാജപ്പൻ, പികെ പുരുഷോത്തമൻ എന്നിവരും യോഗത്തിൽ പ്രസംഗിച്ചു.

Most Read:  റോഡിന്റെ ശോചനീയാവസ്‌ഥ പരിഹരിക്കാൻ മന്ത്രിക്ക് ‘പാട്ടെഴുതി’ മുൻ പഞ്ചായത്തംഗം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE