ചാന്ദ്നിയുടേത് അതിക്രൂര കൊലയെന്ന് റിമാൻഡ് റിപ്പോർട്; പ്രതിക്കെതിരെ ഒമ്പത് കുറ്റങ്ങൾ

പ്രതി കുട്ടിയെ ഉപദ്രവിക്കുമ്പോൾ കുട്ടി നിലവിളിച്ചെന്നും ഈ സമയത്ത് വായ മൂടിപിടിച്ചെന്നും റിപ്പോർട്ടിൽ പറയുന്നു. ശേഷം കുഞ്ഞിന്റെ മേൽവസ്‌ത്രം ഉപയോഗിച്ച് കഴുത്ത് മുറുക്കി കൊലപ്പെടുത്തുകയും ആയിരുന്നുവെന്ന് റിമാൻഡ് റിപ്പോർട്ടിൽ വ്യക്‌തമാക്കുന്നു.

By Trainee Reporter, Malabar News
Chandni death case
Ajwa Travels

ആലുവ: ആലുവയിൽ നിന്ന് തട്ടിക്കൊണ്ടുപോയ അഞ്ചുവയസുകാരി ചാന്ദ്നിയെ പ്രതി കൊലപ്പെടുത്തിയത് ബലാൽസംഗത്തിനിടെയെന്ന് റിമാൻഡ് റിപ്പോർട്. പ്രതി കുട്ടിയെ ഉപദ്രവിക്കുമ്പോൾ കുട്ടി നിലവിളിച്ചെന്നും ഈ സമയത്ത് വായ മൂടിപിടിച്ചെന്നും റിപ്പോർട്ടിൽ പറയുന്നു. ശേഷം കുഞ്ഞിന്റെ മേൽവസ്‌ത്രം ഉപയോഗിച്ച് കഴുത്ത് മുറുക്കി കൊലപ്പെടുത്തുകയും ആയിരുന്നുവെന്ന് റിമാൻഡ് റിപ്പോർട്ടിൽ വ്യക്‌തമാക്കുന്നു.

പ്രതി അസ്‌ഫാക് ആലത്തിനെ കോടതി റിമാൻഡ് ചെയ്‌തിരിക്കുകയാണ്. ചോദ്യം ചെയ്യലിനും തെളിവെടുപ്പിനുമായി ഏഴ് ദിവസത്തെ കസ്‌റ്റഡിയിൽ വേണമെന്ന പോലീസിന്റെ ആവശ്യം കോടതി നാളെ പരിഗണിക്കും. കൊലപാതകം, തട്ടിക്കൊണ്ടുപോകൽ, തെളിവ് നശിപ്പിക്കൽ, പോക്‌സോ നിയമപ്രകാരമുള്ള വകുപ്പുകളടക്കം ഒമ്പത് കുറ്റങ്ങളാണ് ചുമത്തിയിട്ടുള്ളത്. പറക്കമുറ്റാത്ത കുഞ്ഞിനെ പിച്ചിച്ചീന്തിയ കൊടും ക്രിമിനലിനെപ്പറ്റി വിശദമായ അന്വേഷണം ആവശ്യമാണെന്നാണ് പോലീസിന്റെ ആവശ്യം.

ഇത്തരമൊരു കൊലപാതകം ആദ്യത്തേതാണോ, മുമ്പ് സമാന കൃത്യത്തിൽ ഉൾപ്പെട്ടിട്ടുണ്ടോ തുടങ്ങിയ കാര്യങ്ങളിൽ വ്യക്‌തമായ പരിശോധന വേണമെന്നാണ് പോലീസ് മുന്നോട്ട് വെക്കുന്ന ആവശ്യം. ബീഹാർ സ്വദേശിയെന്നാണ് പറയുന്നതെങ്കിലും ഇക്കാര്യത്തിലും വിശദമായ പരിശോധന വേണമെന്നും പോലീസ് ആവശ്യപ്പെടുന്നു. പ്രതിയെ നാളെത്തന്നെ കസ്‌റ്റഡിയിൽ വാങ്ങി തുടർ ചോദ്യം ചെയ്യാനാണ് പോലീസിന്റെ നീക്കം.

അതേസമയം, സംഭവത്തിൽ പരസ്‌പരം പഴിചാരി രാഷ്‌ട്രീയ പാർട്ടികൾ രംഗത്തെത്തിയിരിക്കുകയാണ്. കൊലപാതകത്തിൽ പ്രതിഷേധിച്ചു വിവിധ പാർട്ടികളുടെ മാർച്ചുകൾ നാളെ നടക്കും. പോലീസ് അനാസ്‌ഥക്കെതിരെ കോൺഗ്രസ് പോലീസ് സ്‌റ്റേഷൻ മാർച്ച് പ്രഖ്യാപിച്ചപ്പോൾ, കോൺഗ്രസ് ഭരിക്കുന്ന നഗരസഭയുടെ വീഴ്‌ച ആരോപിച്ചാണ് ഇടതുമുന്നണിയുടെ നഗരസഭയിലേക്കുള്ള മാർച്ച്. അതിനിടെ പ്രതിഷേധവുമായി ബിജെപിയും എസ്‌പി ഓഫീസിലേക്ക് നാളെ മാർച്ച് പ്രഖ്യാപിച്ചിട്ടുണ്ട്.

Most Read| ഇസ്‌റോയുടെ വാണിജ്യ ദൗത്യം; പിഎസ്എൽവി സി56 വിക്ഷേപിച്ചു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE